x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാത്രയ്ക്കായി ഒരു കെഎസ്ആര്‍ടിസി ബസ് പോലുമില്ല : മയ്യനാട്ടെ സ്ത്രീകള്‍ കലിപ്പിൽ


Published: June 15, 2026 06:43 AM IST | Updated: June 15, 2026 06:43 AM IST

കൊട്ടിയം : സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര നടപ്പിലാക്കുമ്പോള്‍ കൊല്ലം കോര്‍പറേഷനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമപ്രദേശമായ മയ്യനാട് പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് അതിന്‍റെ ആനുകൂല്യം ലഭിക്കില്ല. കെഎസ്ആര്‍ടിസി മയ്യനാട്ടേക്ക് ഒറ്റ സര്‍വീസ് പോലും നടത്തുന്നില്ല. മുന്‍കാലത്ത് മയ്യനാട് നിന്ന് ആരംഭിക്കുന്ന നിരവധി സര്‍വീസുകള്‍ ഉണ്ടായിരുന്നു. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും സര്‍വീസുകളും സര്‍വീസ് നടത്തിയിരുന്നു.

മയ്യനാട് നിന്ന് ആരംഭിച്ച് കൂട്ടിക്കട - വാളത്തുംഗല്‍ വഴി കൊല്ലം കച്ചേരി വരെ പോകുന്ന മൂന്ന് ഓര്‍ഡിനറി സര്‍വീസുകള്‍ 30 വര്‍ഷത്തോളം സര്‍വീസ് നടത്തിയിരുന്നു. മയ്യനാട് നിന്ന് തട്ടാമല വഴി കൊല്ലത്തേക്കും മയ്യനാട് നിന്ന് കൊട്ടിയം, ആറ്റിങ്ങല്‍ വഴി മെഡിക്കല്‍ കോളജിലേക്കും ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു.

കൊല്ലത്ത് നിന്ന് മയ്യനാട് വഴി തിരുവനന്തപുരത്തേക്ക് രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും സര്‍വീസ് നടത്തിയിരുന്നു. കാലക്രമേണ സ്വകാര്യ ബസുകള്‍ റൂട്ടു കൈയേറി.
ഇരവിപുരത്തെയും മയ്യനാട്ടെയും റെയിൽവേ ഗേറ്റുകള്‍ അടിക്കടി അടച്ചിടുന്നതിന്‍റെ മറവിലായിരുന്നു സര്‍വീസുകള്‍ നിര്‍ത്തിയത്.

എന്നാല്‍ ഇരവിപുരത്ത് റെയില്‍വേ മേല്‍പാലം പണി പൂര്‍ത്തിയാകുകയും റെയില്‍വെ ഗേറ്റിന്‍റെ കുരുക്കില്‍പ്പെടാതെ വാഹനങ്ങള്‍ മയ്യനാട് എത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിട്ടും സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചില്ല.
മയ്യനാടിന്‍റെ ഉള്‍പ്രദേശമായ മുക്കം, കാക്കോട്ടുമൂല ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകള്‍ അടക്കം സര്‍വീസ് നിര്‍ത്തി വച്ചതോടെ ഒറ്റപ്പെട്ട നിലയിലാണ് ഈ പ്രദേശങ്ങള്‍. ദൂരദേശങ്ങളിലേക്ക് ഉള്‍പ്പെടെ നൂറ് കണക്കിന് സ്ത്രീകളാണ് മയ്യനാട് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത്.

മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളമണല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ ഐടിഐ, എന്നിവിടങ്ങളിലേക്ക് നൂറ് കണക്കിന് വിദ്യാര്‍ഥിനികളും എത്തുന്നു. കൊട്ടിയത്തും, കൊല്ലത്തും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദിവസേന ആയിരങ്ങള്‍ മയ്യനാട്ടു നിന്ന് യാത്ര ചെയ്യുന്നു.

കൂടാതെ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ സേനാ അംഗങ്ങള്‍ അടക്കമുള്ള അസംഘടിതരായ ആയിരങ്ങള്‍ക്കാണ് സര്‍ക്കാരിന്‍റെ ആനുകൂല്യം ലഭിക്കാതെ വരുന്നതെന്ന് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡി.വി. ഷിബു ചൂണ്ടിക്കാട്ടി. ഗവ ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ , റെയില്‍വെ സ്റ്റേഷന്‍, പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍, മാര്‍ക്കറ്റ് അടക്കം നിരവധി സ്ഥാപനങ്ങളിലേക്ക് എത്തുന്ന സ്ത്രീകള്‍ക്കടക്കം ആശ്രയം സ്വകാര്യ ബസ് സര്‍വീസുകള്‍ മാത്രമാണ്.

നിര്‍ത്തി വച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നേരേ മുഖം തിരിക്കുകയാണ് അധികാരികള്‍. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മയ്യനാട്ടെ സ്ത്രീകള്‍ക്കും സര്‍ക്കാരിനന്‍റെ ആനുകൂല്യം ലഭിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യമാണ് മയ്യനാട്ടെ സ്ത്രീ യാത്രക്കാര്‍ക്ക് ഉള്ളത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up