യുഡിഎഫ് സംഘടിപ്പിച്ച വികസനയാത്ര തിരൂർക്കാട്ട് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്യുന്നു.
അങ്ങാടിപ്പുറം : അങ്ങാടിപ്പുറത്ത് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യുഡിഎഫ് വികസന സന്ദേശയാത്രയ്ക്ക് തുടക്കമായി. 48 കേന്ദ്രങ്ങളിലാണ് യാത്ര പര്യടനം നടത്തുന്നത്. പിന്നിട്ട അഞ്ചുവർഷം
തദ്ദേശ സ്ഥാപനങ്ങളും എംപി, എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളും നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളും കേന്ദ്ര, സംസ്ഥാന സർക്കാർ നടത്തിയ ദ്രോഹനടപടികളും സൃഷ്ടിച്ച പ്രതിസന്ധികൾ വിശദീകരിക്കുന്നതിനാണ് യാത്ര സംഘടിപ്പിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കുന്നതിനുള്ള പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കും.
തിരൂർക്കാട്ട് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ യാത്ര ഉദ്ഘാടനം ചെയ്തു. പാറമ്മൽ അലവി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള സ്വീകരണങ്ങളിലും എം. മൊയ്തു,
പി. രാധാകൃഷ്ണൻ, കുന്നത്തു മുഹമ്മദ്, അഡ്വ. അജിത്, കെ.എസ്. അനീഷ്, അമീർ പാതാരി, ഷഹർബാൻ, അബുതാഹിർ തങ്ങൾ, സൈതലവി അരിപ്ര, സമദ് തവളേങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു. കളത്തിൽ ഹാരിസ് (ക്യാപ്റ്റൻ), കെ.ടി. ജബ്ബാർ(വൈസ് ക്യാപ്റ്റൻ), ഷബീർ കറുമുക്കിൽ (കോ ഓർഡിനേറ്റർ)എന്നിവരാണ് ജാഥ നയിക്കുന്നത്.
കരുവാരകുണ്ടിൽ യുഡിഎഫിൽ സീറ്റ് ധാരണ
കരുവാരകുണ്ട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ധാരണയായി. ആകെയുള്ള 24 വാർഡുകളിൽ 12 സീറ്റിൽ മുസ്ലിം ലീഗും 11 സീറ്റിൽ കോണ്‍ഗ്രസും കക്കറ വാർഡിൽ യുഡിഎഫ് സ്വതന്ത്രനുമാണ് മൽസരിക്കുക. ഭരണം ലഭിച്ചാൽ ആദ്യത്തെ 39 മാസം ലീഗിന് പ്രസിഡന്റ് സ്ഥാനവും അവസാന 21 മാസം കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നൽകാനും ധാരണയായതായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ അഭിപ്രായ ഭിന്നതയാണ് ലീഗും കോണ്‍ഗ്രസും പരസ്പരം മൽസരിക്കാൻ കാരണമായത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി തീർത്തും വ്യത്യസ്തമാണ്. അഞ്ച് വർഷത്തെ ഇടതിന്റെ പഞ്ചായത്ത് ഭരണത്തിൽ ജനം പൊറുതിമുട്ടിയ അവസ്ഥയിലാണ്.
അതിനാൽ 24 വാർഡുകളും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ലീഗ് എന്നോ കോണ്‍ഗ്രസ് എന്നോ വ്യത്യാസമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും നേതാക്കൾ പറഞ്ഞു. പ്രസിഡന്റ് കാലാവധിയിലും ധാരണയായിട്ടുണ്ട്. ആകെയുള്ള 60 മാസത്തിൽ ആദ്യത്തെ 39 മാസം ലീഗിന് പ്രസിഡന്റ് സ്ഥാനവും അവസാന 21 മാസം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും വഹിക്കും.
വാർത്താ സമ്മേളനത്തിൽ എൻ. ഉണ്ണീൻകുട്ടി, എം.പി. വിജയകുമാർ, വി. ആബിദലി, എൻ.കെ.അബ്ദു റഹിമാൻ, എം.കെ. മുഹമ്മദാലി, എ.കെ. ഹംസ കുട്ടി, പി.കെ. നാസർ, ടി. ഇംതിയാസ് ബാബു, പി.എം. സബാദ്, തയ്യിൽ മജീദ് എന്നിവർ പങ്കെടുത്തു.
പെരിന്തൽമണ്ണയിൽ യുഡിഎഫ് സീറ്റ് ധാരണയായി
പെരിന്തൽമണ്ണ: തദ്ദേശ തെരഞ്ഞെടുപ്പിന് പെരിന്തൽമണ്ണ നഗരസഭയിലെ 37 വാർഡുകളിൽ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പാർട്ടികൾ സീറ്റ് ധാരണയിലെത്തി.
20 വാർഡുകളിൽ മുസ്ലീം ലീഗും 17 വാർഡുകളിൽ കോണ്‍ഗ്രസും മത്സരിക്കും. 30 വർഷക്കാലത്തെ ഇടതുഭരണത്തിൽ വികസനം മുരടിച്ച നഗരസഭയെ മികച്ച രീതിയിൽ നേട്ടത്തിലെത്തിക്കാൻ ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് കർമ പരിപാടികൾ ആവിഷ്കരിച്ചു. സമാന മനസ്കരായ സംഘടനകളെയും വ്യക്തികളെയും രാഷ്ട്രീയത്തിനതീതമായി സഹകരിപ്പിക്കാനും തീരുമാനിച്ചു.
സീറ്റ് ചർച്ചകൾക്ക് നജീബ് കാന്തപുരം എംഎൽഎ, മുതിർന്ന നേതാക്കളായ വി. ബാബുരാജ്, ഉസ്മാൻ താമരത്ത്, എ.കെ. നാസർ, അഡ്വ. എസ്. അബ്ദുസലാം, അഡ്വ. എ.കെ. മുസ്തഫ, എം.ബി. ഫസൽ മുഹമ്മദ്, പച്ചീരി നാസർ, നാലകത്ത് ബഷീർ, എ. ആനന്ദൻ, ടി.കെ. രാജേന്ദ്രൻ, പി. ബഷീർ, അസീസ് കൊളക്കാടൻ, പച്ചീരി ഫറൂക്ക് തുടങ്ങിയവർ പങ്കെടുത്തു.