ആൾട്ടോ 800 ഇനിയില്ല; നിർമാണം നിർത്തി മാരുതി
ആൾട്ടോ 800 ഇനിയില്ല; നിർമാണം നിർത്തി മാരുതി
Tuesday, April 4, 2023 11:06 AM IST
മുംബൈ: മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) തങ്ങളുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോ 800 ന്‍റെ ഉത്പാദനം നിർത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് മോഡലാണ് ആൾട്ടോ 800.’സാധാരണക്കാരന്‍റെ കാർ’എന്ന പേരിൽ അറിയപ്പെടുന്ന മാരുതി സുസുക്കിയുടെ ’ആൾട്ടോ 800’ വിപണിയിലെത്തി 23 വർഷത്തിന് ശേഷമാണ് ഈ എൻട്രി ലെവൽ മോഡൽ ഉത്പാദനം ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കളായ മാരുതി സുസുക്കി അവസാനിപ്പിക്കുന്നത്.

ഇന്ത്യയിൽ സാധാരണക്കാരുടെ കാർ എന്ന സ്വപ്നം പൂവണിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവയാണ് മാരുതി കാറുകൾ. മാരുതിയുടെ 800, ആൾട്ടോ എന്നിവ ആയിരിക്കും പലരുടെയും ആദ്യ വാഹനങ്ങൾ. 2000ലാണ് മാരുതിയുടെ ആൾട്ടോ ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ ബജറ്റിൽ ഇടത്തരം കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഇറക്കിയ കാർ വന്പൻ ഹിറ്റായി മാറി.

ആദ്യമായി കാർ വാങ്ങാൻ ഒരുങ്ങുന്നവരുടെ ആദ്യ വാഹനങ്ങളിൽ ഒന്നായി ആൾട്ടോ 800 അതിവേഗം മാറി. കഴിഞ്ഞ ദിവസമാണ് ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടം പ്രാബല്യത്തിൽ വന്നത്. വരാനിരിക്കുന്ന കാറുകൾ പുതിയ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇനി വിപണിയിലെത്തുക.

എൻജിനുകളിൽ തത്സമയ ഡ്രൈവിംഗ് എമിഷൻ ഫീച്ചർ ഉണ്ടായിരിക്കണമെന്നാണു കേന്ദ്രസർക്കാരിന്‍റെ നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ പല കാറുകളും നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. റിയൽ ഡ്രൈവിംഗ് എമിഷൻ (ആർഡിഇ) മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആൾട്ടോ 800 കാറിന്‍റെ എൻജിൻ പരിഷ്കരിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണു ആൾട്ടോ 800 നെ വിപണിയിൽ നിന്ന് പിൻവലിക്കാൻ മാരുതി തീരുമാനിച്ചത്. അതേസമയം, നിലവിൽ സ്റ്റോക്കുള്ള ആൾട്ടോ 800 കാറുകൾ ഷോറൂമുകൾ വഴി സ്വന്തമാക്കാൻ സാധിക്കും.


രാജ്യത്ത് ബിഎസ് 6 നടപ്പിലാക്കിയപ്പോൾ ഡീസൽ എൻജിൻ പൂർണമായി ഉപേക്ഷിച്ച കന്പനിയാണ് മാരുതി സുസുക്കി. എന്നാലിപ്പോൾ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് കാർ പരിഷ്കരിക്കുകയാണെങ്കിൽ കാറിന്‍റെ വില കൂട്ടേണ്ടി വരും. അതേ വിലയിൽ തന്നെ വേറെയും നിരവധി കാറുകൾ വിപണിയിൽ ഉള്ളതിനാൽ വാഹനത്തിന്‍റെ വില്പയും കുറയും. ഇക്കാരണത്താലാണ് ഇവ പൂർണമായും നിർത്താൻ മാരുതി തീരുമാനിച്ചത്. നിലവിൽ 3.54 ലക്ഷം മുതൽ 5.13 ലക്ഷം വരെയാണ് ആൾട്ടോ 800 ഹാച്ച്ബാക്കിന്‍റെ വില. ആൾട്ടോ 800ൽ 796 സിസി പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്.

ഇത് 48പിഎസ് പരമാവധി പവറും 69എൻഎം പീക്ക് ടോർക്കും ഡിസ്പ്ലേസ് ചെയ്യുന്നു. ഇതിന് സിഎൻജി ഓപ്ഷനുമുണ്ട്. സിഎൻജി മോഡിൽ പവർ, ടോർക്ക് കണക്കുകൾ യഥാക്രമം 41പിഎസും 60എൻഎമ്മുമാണ്. 5സ്പീഡ് മാനുവൽ മാത്രമാണ് ലഭ്യമായ ട്രാൻസ്മിഷൻ ഓപ്ഷൻ. 2010 വരെ 1,800,000 യൂണിറ്റുകൾ മാരുതി വിറ്റു. 2010ൽ ആൾട്ടോ കെ10 വിപണിയിൽ പ്രവേശിച്ചു. 2010 മുതൽ ഇന്നുവരെ, 1,700,000 യൂണിറ്റ് ആൾട്ടോയും 980 യൂണിറ്റ് ആൾട്ടോ കെടെന്നുമാണ്. മൊത്തത്തിൽ, ആൾട്ടോ ഏകദേശം 4,450,000 യൂണിറ്റുകളാണ് വിറ്റത്.

മാരുതി 800 നിർത്തലാക്കുന്നതോടെ മാരുതിയുടെ ’എൻട്രി ലെവൽ കാർ’ എന്ന പദവി 3.99 ലക്ഷം മുതൽ 5.94 ലക്ഷം രൂപ വരെ വിലയുള്ള ആൾട്ടോ കെ10ന് വന്നുചേരും. സാധാരണക്കാരനു സ്വന്തം കാർ എന്ന കുഞ്ഞ് സ്വപ്നം ലക്ഷ്യമിട്ടാണ് മാരുതി ആൾട്ടോ 800, 800, ആൾട്ടോ തുടങ്ങിയ വാഹനങ്ങൾ വിപണിയിലിറക്കിയത്. ഇടത്തരം കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കുറഞ്ഞ ബജറ്റിൽ ഇറക്കിയ മോഡലുകൾ പിന്നീട് വൻ ഹിറ്റായി മാറുകയായിരുന്നു.

ആദ്യമായി കാർ വാങ്ങാൻ തയാറെടുക്കുന്നവരുടെ ആദ്യ ചോയ്സിൽ ആൾട്ടോ ഒന്നാമതെത്തുകയും ചെയ്തു. ഇന്നും സെക്കൻഡ് ഹാൻഡ് മാർക്കറ്റിലടക്കം വൻ ഡിമാൻഡാണ് ആൾട്ടോ 800നുള്ളത്.