ഫുൾടൈം സർവീസ് കാലത്തോടൊപ്പം പാർട്ട്ടൈം സർവീസിന്‍റെ 50% കണക്കാക്കും
മൃഗസംരക്ഷണ വകുപ്പിൽ ഓഫീസ് അറ്റൻഡന്‍റാണ്. അടുത്ത വർഷം വിരമിക്കും. പാർട്ട്ടൈം സ്വീപ്പറായാണ് ജോലിയിൽ പ്രവേശിച്ചത്. പാർട്ട് ടൈം സ്വീപ്പറായി എട്ടു വർഷവും മൂന്നു മാസവും സർവീസുണ്ട്. ഓഫീസ് അറ്റൻഡന്‍റാ യി ആറു വർഷവും അഞ്ചു മാസവും ഫുൾടൈം സർവീസും ലഭിക്കും. പാർട്ട്ടൈം പെൻഷനാണോ അതോ ഫുൾടൈം ജീവനക്കാരൻ എന്ന നിലയിലുള്ള പെൻഷനാണോ ലഭിക്കുന്നത്. ഫുൾടൈം ജീവനക്കാരനെന്ന നിലയിലാണെങ്കിൽ മിനിമം പെൻഷൻ ലഭിക്കുമോ? അതുപോലെ ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ എന്നിവ ഫുൾടൈം ജീവനക്കാരൻ എന്ന നിലയിലാണോ ലഭിക്കുന്നത്?
ജോസഫ് ഏബ്രഹാം,
പെരുവന്താനം

പാർട്ട്ടൈം സർവീസിലുള്ള ആൾ പ്രമോഷൻ ലഭിച്ച് ഫുൾടൈം ജീവനക്കാരനായി തീരുന്പോൾ ഫുൾടൈം സർവീസ് അഞ്ചു വർഷത്തിൽ കൂടുതലുണ്ടെങ്കിൽ പാർട്ട്ടൈം സർവീസിന്‍റെ 50 ശതമാനം സർവീസും കൂടി ചേർത്ത് ഫുൾടൈം ജീവനക്കാർക്കുള്ള പെൻഷൻ അനുവദിക്കും. രണ്ടു സർവീസുംകൂടി 10 വർഷം സർവീസ് ഉണ്ടായിരിക്കണം. അപ്പോൾ ഫുൾടൈം ജീവനക്കാരന് ലഭിക്കുന്ന മിനിമം പെൻഷന് അർഹതയുണ്ട്. നിലവിൽ 8500രൂപയും അതിനുള്ള ഡിഎയും മിനിമം പെൻഷൻ ലഭിക്കും. അതുപോലെ കമ്യൂട്ടേഷൻ 40 ശതമാനം, ഗ്രാറ്റുവിറ്റി എന്നിവയ്ക്ക് അർഹതയുണ്ട്. അഞ്ചു വർഷത്തിൽ താഴെ ഫുൾടൈം സർവീസുള്ള ജീവനക്കാർക്ക് പാർട്ട്ടൈം ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷന്‍റെ അടിസ്ഥാനത്തിലാണ് പെൻഷൻ കണക്കാക്കുന്നത്. താങ്കൾക്ക് ആറു വർഷത്തിൽ കൂടുതൽ ഫുൾടൈം സർവീസുണ്ട്. പാർട്ട്ടൈം സർവീസിന്‍റെ 50 ശതമാനവും കൂടി ചേർക്കുന്പോൾ 10 വർഷം ലഭിക്കുന്നതുകൊണ്ട് മറ്റു പ്രശ്നങ്ങളൊന്നുംതന്നെയില്ല.