പ്രൊബേഷൻ കാലയളവിലെ ആദ്യ ഇൻക്രിമെന്‍റ് ലഭിക്കാൻ പെ്രാബേഷൻ പൂർത്തിയാക്കി പ്രഖ്യാപിക്കണം
പോലീസ് വകുപ്പിൽ സിവിൽ പോലീസ് ഓഫീസർ സാധാരണയായി ഹെഡ് കോണ്‍സ്റ്റബിൾ പ്രമോഷനാകുന്നത് 22 വർഷത്തെ സമയബന്ധിത ഗ്രേഡ് വാങ്ങിയ ശേഷമാണ്. ഇങ്ങനെ സിപിഒ കാറ്റഗറിയിലുള്ള ആൾ എസ്ഐ തസ്തികയുടെ ശന്പളസ്കെയിലിൽ തുടരുന്പോൾ ഹെഡ് കോണ്‍സ്റ്റബിളായി കേഡർ പ്രമോഷൻ ലഭിച്ചാൽ ഒരു കൊല്ലം പ്രൊബേഷനിലാണ്. പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുവാൻ പലപ്പോഴും വൈകാറുണ്ട്. ഈ സാഹചര്യത്തിൽ പ്രൊബേഷൻ പൂർത്തിയാക്കാതെ അവരുടെ ഇൻക്രിമെന്‍റ് നൽകുമോ?
ജസ്റ്റിൻ ടോം, മൂവാറ്റുപുഴ

കെഎസ്ആർ ഭാഗം 1 റൂൾ 37 (B)(b) (II) പ്രകാരം പ്രൊബേഷൻ കാലയളവ് ഒരു വർഷം ആയിരിക്കുകയും ഇൻക്രിമെന്‍റ് വാർഷികമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രൊബേഷൻ തസ്തികയിലെ ആദ്യ ഇൻക്രിമെന്‍റ് പ്രൊബേഷൻ പൂർത്തിയാക്കിയതിനുശേഷം മാത്രമേ നൽകുവാൻ പാടുള്ളൂ.

അതിനാൽ സിപിഒ ആയ ആൾ എത്ര ഉയർന്ന ശന്പളം വാങ്ങിക്കൊണ്ടിരിക്കുന്ന ആളാണെങ്കിലും ഹെഡ് കോണ്‍സ്റ്റബിൾ തസ്തികയിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ടാൽ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിക്കപ്പെട്ടശേഷം മാത്രമേ ഇൻക്രിമെന്‍റ് നൽകാൻ പാടുള്ളൂ.