രാജ്യം കേരളത്തെ ഉറ്റുനോക്കുന്നു: ഡി.കെ. ശിവകുമാര്‍
Saturday, April 20, 2024 5:39 AM IST
എടക്കര: കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ 19 സീറ്റുകള്‍ നല്‍കി കോണ്‍ഗ്രസിനെ ബലപ്പെടുത്തിയ കേരളത്തെ രാജ്യം ഉറ്റുനോക്കുകയാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. വയനാട് പാര്‍ലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കായി വഴിക്കടവില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം മതസൗഹാര്‍ദത്തിന്‍റെ മണ്ണാണ്. ഇവിടെ മുളയ്ക്കുന്നത് നന്‍മയുടെ വിത്തുകളാണ്. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ബിജെപി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. രാജ്യം വലിയ പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. കോണ്‍ഗ്രസ് തിരിച്ചുവരേണ്ടതുണ്ട്. കോണ്‍ഗ്രസാണ് രാജ്യത്തിന്‍റെ ശക്തിയെന്ന് തിരിച്ചറിയണം. കര്‍ണാടകയില്‍ മത്സരിക്കാന്‍ താന്‍ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കേരളം സ്നേഹത്തിന്‍റെ മണ്ണാണെന്നും അവിടെ മത്സരിക്കുന്നത് അഭിമാനമാണെന്നുമായിരുന്നു രാഹുലിന്‍റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. എം.ഐ. അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഇസ്മായില്‍ മൂത്തേടം,

കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, എന്‍.എ. കരീം, സി.എച്ച്. ഇഖ്ബാല്‍, വി.എ. കരീം, പി.വി. മനാഫ്, ഹാരിസ് ബാബു ചാലിയാര്‍, ബാബു തോപ്പില്‍, ജസ്മല്‍ പുതിയറ, കോയണ്ണി വാളശേരി, സുനീര്‍ മണല്‍പ്പാടം, സി.യു. ഏലിയാസ്, റഷീദ് വരിക്കോടന്‍, കെ.പി. ലുഖ്മാന്‍, ടി.കെ. ഹഫ്സത്ത്, ഉബൈദ് കാക്കീരി എന്നിവര്‍ സംബന്ധിച്ചു.