ജപ്തിക്കെതിരേ ബാങ്കിനു മുന്നിൽ വ്യാപാരിയുടെ സമരം ഇന്ന്
Friday, March 15, 2024 4:54 AM IST
കൂരാച്ചുണ്ട്: ജപ്തി നടപടിയിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ടിൽ വ്യാപാരി ബാങ്കിന് മുന്പിൽ ഉപവാസ സമരം നടത്തുന്നു. കാനറ ബാങ്കിന്‍റെ കൂരാച്ചുണ്ട് ബ്രാഞ്ചിൽ നിന്നും ബിസിനസ് ലോണ്‍ എടുത്ത ചെറുകിട വ്യാപാരിയായ വാളിയാംപ്ലാക്കൽ ജോബിയാണ് ബാങ്ക് അനീതി കാട്ടുന്നുവെന്ന് ആരോപിച്ച് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ ഉപവാസ സമരം നടത്തുന്നത്.

2022 ഓഗസ്റ്റിൽ ഭൂമി പണയപ്പെടുത്തി ബാങ്കിൽ നിന്നും 35 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഒരു വർഷം കൊണ്ട് നാലു ലക്ഷം രൂപയോളം പലിശയിനത്തിലും മറ്റ് സർവീസ് ചാർജ് ഇനത്തിലും അടച്ചു. ഇതിനിടെ വ്യാപാരത്തിൽ വന്ന മാന്ദ്യം മൂലം മുതൽ സംഖ്യയിലേക്ക് പണമടയ്ക്കാൻ കഴിഞ്ഞില്ല. 2024 ഫെബ്രുവരിയിൽ ഭൂമി വിറ്റ് 35 ലക്ഷം രൂപ ലോണ്‍ സംഖ്യയും അടച്ചു.

അന്നുവരെ 35 ലക്ഷം രൂപ അടച്ചാൽ മതിയെന്ന് പറഞ്ഞിരുന്ന അധികൃതർ നാലര ലക്ഷം കൂടി വീണ്ടും അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും അതിന് കഴിയാതെ വന്നപ്പോൾ വായ്പ നിഷ്ക്രിയ ആസ്തിയായി എന്നു പറഞ്ഞ് തനിക്കെതിരേ സർഫാസി ആക്ട് പ്രകാരം ജപ്തി നടപടിയിലേക്ക് കടന്നുവെന്നും ജോബി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.