ശോച്യാവസ്ഥയിൽ മുക്കം ഇഎംഎസ് ഓഡിറ്റോറിയം
Saturday, March 16, 2024 4:50 AM IST
മുക്കം: മുക്കത്ത് പൊതുപരിപാടികൾക്ക് ഒരിടം എന്ന നിലയിൽ വർഷങ്ങൾക്ക് മുമ്പ് കോടികൾ ചെലവഴിച്ചു നിർമിച്ച മുക്കം ഇഎംഎസ് ഓഡിറ്റോറിയം അധികൃതരുടെ അനാസ്ഥയിൽ ശോച്യാവസ്ഥയിൽ. നിർമാണം പൂർത്തികരിച്ച് 13 വർഷം പിന്നിട്ടിട്ടും കാര്യമായ അറ്റകുറ്റപ്പണികൾ ഒന്നും നടത്താതായതോടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഡിറ്റോറിയത്തിലെ സീലിംഗ് തകർന്നു വീണു തുടങ്ങി.

കർട്ടനുകൾ കാണാനില്ല. വൈദ്യുതി ബന്ധവും താറുമാറായി. ഫാനുകൾ പലതും കറങ്ങുന്നില്ല. ഓഡിറ്റോറിയത്തിന്‍റെ പുറത്തും അകത്തുമുള്ള സീലിംഗ് അടർന്നു വീഴുന്നുമുണ്ട്. ഇപ്പോഴും നഗരസഭയുടേതുൾപ്പെടെ നിരവധി പരിപാടികൾ ഇവിടെ നടക്കുന്നുണ്ട്.

മുക്കത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ ബോധിയുടെ ഭാരവാഹികളായിരുന്ന മുക്കം ഭാസിയുടെയും മുക്കം വിജയന്‍റെയുമൊക്കെ നേതൃത്വത്തിൽ സമരങ്ങളും മുറവിളികളും ഓഡിറ്റോറിയത്തിനായി നടത്തിയിരുന്നു. ഇതേ തുടർന്നാണ് മുക്കത്ത് ഇങ്ങനെ ഒരു സ്ഥാപനം നിർമിച്ചത്.നഗരസഭയാകുന്നതിനു മുൻപ് മുക്കം പഞ്ചായത്തായപ്പോൾ എ. കല്യാണികുട്ടി പ്രസിഡന്‍റും ജോസ് മാത്യു സെക്രട്ടറിയുമായ കാലത്താണ് ഓഡിറ്റോറിയം നിർമിച്ചത്.

2011 ഫെബ്രുവരി 18ന് അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കുറഞ്ഞ പണം ചെലവഴിച്ചാൽ നവീകരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയത്തിലേക്ക് അധികൃതർ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്. അതേ സമയം 50 ലക്ഷം രൂപ നവീകരണത്തിന് അനുവദിച്ചിട്ടുണ്ടന്നും ടെണ്ടർ ഉടൻ നടക്കുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.