മോഷണം, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍... നഗരഹൃദയം ഭീതിയുടെ നിഴലില്‍
Sunday, March 17, 2024 5:42 AM IST
കോഴിക്കോട്: നഗരത്തിൽ സ്വൈര്യ ജീവിതത്തിന് വിഘാതമായി മോഷണസംഘം വിലസുന്നു. പകല്‍ വെളിച്ചത്തില്‍പോലും മോഷണവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനവും പതിവാകുമ്പോള്‍ പോലീസ് ഉറക്കം നടിക്കുകയാണ്. ഡീസല്‍ വില കുടിശികയായതോടെ പതിവായുള്ള പോലീസ് പട്രോളിംഗും നിന്നതോടെ ദുരിതത്തിലായത് സാധാരണക്കാരാണ്.

കോഴിക്കോട് നഗരത്തിന്‍റെ കണ്ണായ കോംട്രസ്റ്റ് പരിസരത്ത് രാത്രിയോ പകലോ ഭേദമന്യേ സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണ്. ടൗള്‍ ഹാളിന് അരികിലൂടെയുള്ള വഴിയിലൂടെ റെയില്‍വേ ട്രാക്കിന് മുന്‍വശത്താകട്ടെ നേരം ഇരുട്ടിയാല്‍ സ്വവര്‍ഗ രതിക്കാരുടെ വിളയാട്ടമാണ്. മോഡല്‍ സ്‌കൂളിന് പിറക് വശത്തുവരെ ഇതാണ് അവസ്ഥ.

ഈ ഭാഗത്തേക്ക് പോലീസിന് എത്തിനോക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സ്വവര്‍ഗ രതിക്കാര്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ട്രാക്കില്‍ വീണ് മരണപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

കഴിഞ്ഞ ദിവസം കോംട്രസ്റ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പോലീസിന് മുന്നില്‍ പരാതിയുടെ കെട്ടഴിക്കുകയാണ് നാട്ടുകാരും ഇവിടുത്തെ തൊഴിലാളികളും.

നഗരമധ്യത്തിലുള്ള ഈ പടുകൂറ്റൻ പഴയ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു ശോചനീയാവസഥയിലാണെങ്കിലും ഗുണ്ടാസംഘങ്ങൾക്കും മോഷണക്കേസ് പ്രതികൾക്കും ലഹരി മാഫിയയ്ക്കും ഇതു സുഖവാസ കേന്ദ്രമാണ്.

കമ്മീഷണർ ഓഫീസ്, ടൗൺഹാൾ...നഗരത്തിലെ ഏതനക്കവും ഇവിടെയിരുന്നാൽ അറിയാം. എന്നാല്‍ ഇപ്പോള്‍ ക്രിമിനലുകളാണ് പോലീസ് നീക്കങ്ങള്‍ അറിയുന്നതെന്ന് മാത്രം. തീപിടിത്തമുണ്ടായതിന് തൊട്ടടുത്ത ദിവസം ദീപിക ഫോട്ടോഗ്രാഫറുടെ വിലപിടിപ്പുള്ള കാമറ ലെന്‍സാണ് മോഷ്ടിക്കപ്പെട്ടത്.

ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ സീറ്റ് തുറന്നായിരുന്നു ഈ മോഷണം. വിലപിടിപ്പുള്ള കാറുകള്‍, സ്‌കൂട്ടറുകള്‍, മറ്റ്‌വാഹനങ്ങള്‍ എന്നിവയില്‍ എത്തുന്നവരെ നീരീക്ഷിച്ചാണ് പകല്‍ പോലും കെഡികള്‍ വിലസുന്നത്. കള്ളൻമാരുടെയും ലഹരിമരുന്നുകാരുടെയും താവളമാണ് കോംട്രസ്റ്റ് നെയ്ത്തുകമ്പനിയുടെ ഇടിഞ്ഞുപൊളിഞ്ഞു കാടുകയറിയ കെട്ടിടങ്ങളെന്ന് തൊഴിലാളികള്‍ പറയുന്നു.

മാനാഞ്ചിറ മൈതാനവും മിഠായിത്തെരുവും ഒരുവശത്ത്. ചരിത്രമുറങ്ങുന്ന ടൗൺഹാൾ മറ്റൊരു വശത്ത്. ഓഫിസിന്‍റെ ജനൽ തുറന്നിട്ടാൽ പോലീസ് കമ്മീഷണർക്ക് നേരിട്ട് കാണാവുന്ന സ്ഥലത്തുള്ള കെട്ടിടം. ഇവിടം കേന്ദ്രീകരിച്ചാണ് സാമൂഹികവിരുദ്ധര്‍ വിലസുന്നത്.

എന്നാല്‍ അരയിലും മറ്റും മാരകായുധങ്ങളുമായി ഒന്നില്‍ കുടുതല്‍ ആളുകള്‍ സംഘം ചേര്‍ന്ന് നടക്കുമ്പോള്‍ ഇവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസിന് പേടിയാണ്.