കാണാതായ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതായി സൂചന
Sunday, March 17, 2024 5:42 AM IST
കോഴിക്കോട്: ആറുമാസം മുമ്പ് കോഴിക്കോട്ടു നിന്ന് കാണാതായ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ ബാലുശേരി എരമംഗലം ആട്ടൂര്‍ വീട്ടില്‍ മുഹമ്മദ് ആട്ടൂരിനെ തട്ടിക്കൊണ്ടുപോയതാണെന്ന സൂചന പോലീസിനു ലഭിച്ചു.

എറണാകുളം, കൊല്ലം കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍നിന്നുള്ള സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം പോലീസിനു ലഭിച്ചത്. തട്ടിക്കൊണ്ടുപോയ ആളെക്കുറിച്ച് കൃത്യമായ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കോഴിക്കോട് കേന്ദ്രീകരിച്ച് വന്‍തോതില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. അന്ന് വൈകിട്ട് അരയിടത്തുപാലത്തെ പള്ളിയില്‍ മുഹമ്മദ് വന്നതായി കണ്ടെത്തിയിരുന്നു.

ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ 22ന് തലക്കുത്തൂര്‍ ഭാഗത്ത് ഉള്ളതായി സുചന ലഭിച്ചിരുന്നു. പിന്നീട് യാെതാരു വിവരവും ലഭിച്ചില്ല. അദ്ദേഹത്തിന്‍റെ രണ്ടുഫോണുകളും സ്വിച്ച് ഓഫായിരന്നു.കാണാതായി പത്തു ദിവസം കഴിഞ്ഞാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരമായി യാത്ര ചെയ്യാറുള്ളതിനാല്‍ സംസ്ഥാനം വീട്ടുപോെയന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ൈഹദരാബാദ്, ബംഗളുരു, മൈസൂര്‍ , ചെന്നൈ എന്നിവിടങ്ങളില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനുള്ള കാര്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. രാജ്യത്തിനു പുറത്തേക്ക് കടന്നിട്ടുണ്ടോ എന്നറിയാന്‍ വിമാനത്താവളങ്ങളിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ പുരോഗതിയൊന്നും ഉണ്ടായില്ല.

മുഹമ്മദിെന കാണാതായ സമയത്തും അതിനുമുമ്പും ബന്ധപ്പെട്ട 127 ആളുകളുടെ െമാൈബല്‍ ഫോണ്‍ േകാളുകള്‍ പോലീസ് പരിശോധിച്ചിരുന്നു. നൂറിലധികം ആളുകളെ ചോദ്യം ചെയ്യുകയുമുണ്ടായി.