മെഡിക്കല്‍ കോളജില്‍ ഡയാലിസിസും നിലച്ചു
Sunday, March 17, 2024 5:42 AM IST
കോഴിക്കോട്: പാവപ്പെട്ടവരുടെ ചികിത്സാ േകന്ദ്രമായ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് പൂര്‍ണമായും നിലച്ചു. ഡയാലിസിസ് ചെയ്യുന്നതിനുള്ള മരുന്നും അനുബന്ധ ഉപകരണങ്ങളും ഇല്ലാത്തതാണ് ഡയാലിസിസ് നിലയ്ക്കാന്‍ കാരണം.

മെഡിക്കല്‍ കോളജില്‍ ഒരാഴ്ചയായി മരുന്നുവിതരണം നടക്കുന്നില്ല. പുറത്തുനിന്നു മരുന്നുവാങ്ങി ചികില്‍സ നടത്തേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനു സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല.

മരുന്ന് നല്‍കിയതിന്‍റെ േകാടിക്കണക്കിനു രൂപ കുടിശിക മരുന്നുവിതരണക്കാര്‍ക്ക് നല്‍കാത്തതിനാല്‍ അവര്‍ മരുന്നുവിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുകാരണം ഡയാലിസിസിനുവേണ്ടി മരുന്നും അനുബന്ധ ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങി നല്‍കുന്നവര്‍ക്കുമാത്രമാണ് ഡയാലിസിസ് ചെയ്തുകൊടുക്കുന്നത്.

മിക്ക ശസ്ത്രക്രിയാ ഉപകരണങ്ങളും തീര്‍ന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കു പുറമേ ശസ്ത്രക്രിയാ ഉപകരണങ്ങങള്‍, ഫ്‌ളൂയിഡ് എന്നിവയുടെ വിതരണവും നടക്കുന്നില്ല.ഹൃദ്‌രോഗ ചികില്‍സയ്ക്കുള്ള വാള്‍വുകളും മെഡിക്കല്‍ കോളജില്‍ സ്‌േറ്റാക്കില്ല. ഓര്‍ത്തോവിഭാഗത്തില്‍ നടക്കേണ്ടിയിരുന്ന കാല്‍മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഹൃദ്‌രോഗ വിഭാഗത്തില്‍ വ്യാഴാഴ്ച മുതല്‍ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ളവയും നിര്‍ത്തിവച്ചിട്ടുണ്ട്.മരുന്നു നല്‍കിയ ഇനത്തില്‍ 75 കോടി രൂപ കുടിശിക മരുന്നുകമ്പനികള്‍ക്ക് നല്‍കാനുണ്ട്.