തോണിച്ചാലിലെ ക്വാറികൾ പ്രവർത്തിക്കാൻ അനുവദിക്കില്ല : തലയ്ക്ക് മുകളിലെ ഭീകരത കണ്ടറിഞ്ഞ് നാട്ടുകാർ
Monday, March 18, 2024 5:26 AM IST
മുക്കം: എന്‍റെ സാറെ, നിങ്ങളിത് കണ്ടോ, ഞങ്ങളുടെയൊക്കെ വീടുകൾക്ക് മുകളിലാണ് ഇത്രയും മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഒരു മഴ പെയ്താൽ ഇതെല്ലാം ഒലിച്ച് താഴെ എത്തും. നാൽപ്പത് കൊല്ലത്തിലധികമായി ഞങ്ങളിവിടെ താമസിച്ച് വരുന്നുണ്ട്.

എന്നാൽ കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ ഇങ്ങനെ പേടിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഇപ്പോ ഇത് കണ്ടപ്പോൾ എന്തെന്നില്ലാത്ത പേടിയാണ്. ഞങ്ങളിനി എന്താ ചെയ്യാ.... 80 വയസ് പിന്നിട്ട തോണിച്ചാൽ സ്വദേശിനി ചക്കികുട്ടിയുടെ വാക്കുകളാണിത്.

ഒരു ചക്കികുട്ടിയുടെ മാത്രം ആധിയല്ലിത്. കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പറോഡ്- തോണിച്ചാൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾ അനുഭവിക്കുന്ന ഭീതിയാണിത്.

അത് കൊണ്ട് തന്നെയാണ് തങ്ങളുടെ തലക്ക് മുകളിൽ തൂങ്ങി നിൽക്കുന്ന ഭീകരത കാണാൻ നാട്ടുകാർ ഒന്നടങ്കമെത്തിയത്. കൈക്കുഞ്ഞുങ്ങളുമായുൾപ്പെടെ സത്രീകളും വയോധികരുമായി 150 ഓളം പേരാണ് സമരസമിതിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സന്ദർശനം നടത്തിയത്.

കാരശേരി- കൊടിയത്തൂർ പഞ്ചായത്തുകളിലെ ക്വാറികൾ തമ്മിൽ ബന്ധിപ്പിച്ച് നിർമിക്കുക്കുന്ന റോഡിനായി ലോഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടതാണ് ഒരു പ്രദേശത്തെ ഒന്നടങ്കം ഭീതിയിലാക്കിയിരിക്കുന്നത്.

ഒരാഴ്ച മുമ്പ് പഞ്ചായത്തധികൃതരും റവന്യൂ അധികൃതരും സ്ഥലം സന്ദർശിക്കുകയും നിയമലംഘനം ബോധ്യപ്പെട്ട് ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ സമിതി തീരുമാനത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ ക്വാറിക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയതെന്നും എന്നാൽ പഞ്ചായത്ത് പ്രസിഡന്‍റും വാർഡ് മെമ്പറും ഈ റിപ്പോർട്ടിലെ അപാകതകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

ഞായറാഴ്ച നടത്തിയ സന്ദർശനത്തിൽ പുതിയ പല നിയമ ലംഘനങ്ങളും ശ്രദ്ധയിൽ പെട്ടതായും നാട്ടുകാർ പറയുന്നു. പ്രദേശത്തെ പ്രധാന ജലസ്രോതസായ തോടിന്‍റെ ഒഴുക്ക് പൂർണമായും തടസപ്പെടുത്തി ക്വാറിയിലേക്ക് റോഡ് നിർമിച്ചതായും നേരത്തെ കൂട്ടിയിട്ട മണ്ണ് ഇപ്പോഴും ഭീഷണിയായി നിൽക്കുന്നതായും നാട്ടുകാർ പറഞ്ഞു.

യാതൊരു കാരണവശാലും ക്വാറി പ്രവർത്തിക്കാൻ അനുവദിക്കില്ലന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. ഒരു ചെറിയ മഴ പെയ്താൽ പോലും പ്രദേശത്ത് കൂട്ടിയിട്ട മൺകൂന പൊട്ടി താഴ്ഭാഗത്തെ നിരവധി കുടുംബങ്ങൾക്കും അവരുടെ കൃഷിക്കും ഭീഷണിയാകുമെന്നും നാട്ടുകാർ പറഞ്ഞു. ലോഡ് കണക്കിന് മണ്ണാണ് റോഡ് പ്രവൃത്തിയുടെ മറവിൽ കൂട്ടിയിട്ടിരിക്കുന്നത്.

നിലവിൽ നിരവധി ക്വാറികളിലേക്കും ക്രഷർ യൂണിറ്റുകളിലേക്കുമായി നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രദേശം കൂടിയാണിത്. ഇനിയും ടിപ്പർ ലോറികളുടെ എണ്ണം വർധിക്കുകയും ചെയ്യും. പൊടിശല്യം മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് അലർജി ഉൾപ്പെടെയുള്ള രോഗങ്ങൾ പതിവായതിനൊപ്പം വാഹനങ്ങൾ കാത്ത് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.

ഒരു പ്രദേശത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ സാധിക്കുന്ന ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നതിന് ശക്തമായ സമരപരിപാടികൾക്ക് തയാറെടുക്കുകയാണ് നാട്ടുകാർ.