കിടപ്പു രോഗികൾക്ക് സാന്ത്വനമായി മഹോത്സവം
Monday, March 18, 2024 5:26 AM IST
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗാദേവി ക്ഷേത്ര മഹോത്സവത്തിന്‍റെ വലിയ വിളക്ക് ദിനത്തിൽ സംഘടിപ്പിച്ച "സസ്നേഹം' പരിപാടിയുടെ ഭാഗമായി ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിൽ സാന്ത്വന പരിചരണത്തിൽ കഴിയുന്ന നാൽ‌പതിലധികം പേരെ ഉത്സവ ചടങ്ങുകളും കാഴ്ചകളും കാണാൻ ഉത്സവ നഗരിയിലെത്തിച്ചു.

പടിഞ്ഞാറെ കാവിലെ പള്ളിവേട്ടയും പ്രഗത്ഭ വാദ്യകലാകാരൻമാർ അണിനിരന്ന മേളവും ആസ്വദിക്കാൻ ഇവർക്ക് അവസരം ലഭിച്ചു. തുടർന്ന് ക്ഷേത്ര ദർശനത്തിനുള്ള സൗകര്യവുമൊരുക്കി.

പാലിയേറ്റീവ് പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സേവാഭാരതി, സുരക്ഷ, ആശ്വാസം, തണൽ, നെസ്റ്റ്, അഭയം, റെഡ് ക്രോസ്, എംഎംസി മെഡിക്കൽ സംഘം തുടങ്ങിയ സംഘടനകളാണ് പ്രവർത്തനങ്ങൾക്ക് സജീവ പങ്കാളിത്തം വഹിച്ചത്.