കനാൽ തുറന്നില്ല: കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിൽ
Tuesday, March 19, 2024 6:59 AM IST
പേരാന്പ്ര: വെള്ളിയൂർ, കരുവണ്ണൂർ കൈ കനാലുകൾ തുറക്കാത്തതു കാരണം പ്രദേശവാസികൾ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണെന്നു പരാതി.

കനാൽ തുറന്നില്ലെങ്കിൽ ഇരുവശവുമുള്ള കിണറുകൾ വറ്റുന്ന അവസ്ഥയാണ്. നൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പദ്ധതികളുടെ കിണറുകളും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കനാൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും ഒരു നടപടികളും ഉണ്ടായിട്ടില്ല.

ഇതിൽ പ്രതിഷേധിച്ച് സമര പരിപാടികൾ ആവിഷ്കരിക്കാൻ മുയ്യറ്റമല കുടിവെള്ള പദ്ധതി കമ്മറ്റി യോഗം വിളിച്ചു. കഴിഞ്ഞ വർഷവും ഇതേ അവസ്ഥയായിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്പോഴാണ് കനാൽ അറ്റകുറ്റപണികൾക്ക് തുടക്കം കുറിക്കുന്നത്.
ഇതുകാരണം കനാൽകൊണ്ട് ഒരു പ്രയോജനവും ലഭിക്കുന്നില്ല. എത്രയും പെട്ടെന്ന് കനാൽ തുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.