ദേവഗിരി ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷം; പ്രതിഷേധവുമായി റെസിഡന്‍റ്സ് അസോസിയേഷൻ
Tuesday, March 19, 2024 6:59 AM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ജംഗ്ഷനിലെ വാട്ടർ അഥോറിറ്റിയുടെ ടാങ്കിൽ നിന്ന് ദേവഗിരി ഭാഗത്തേക്ക് നിലവിലുള്ള പൈപ്പ്‌ലൈനുകൾ മാറ്റി കേന്ദ്രസർക്കാർ പദ്ധതിയായ അമൃത് സ്കീമിൽ പുതിയ പൈപ്പ്‌ലൈൻ സ്ഥാപിച്ചതിനെതിരേ പ്രതിഷേധവും പരാതിയും ഉയരുന്നു.

അശാസ്ത്രീയമായ രീതിയിൽ പൈപ്പ്‌ലൈൻ ഇട്ടതിനാൽ ഇപ്പോൾ മിക്കവാറും വീടുകളിൽ വെള്ളം എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പദ്ധതി നടപ്പാക്കുന്നതിന് മുന്പ് വെള്ളം സുലഭമായി ലഭിച്ചിരുന്നു.

പൈപ്പ്‌ലൈൻ പണി നടക്കുന്നതിനാൽ രണ്ടാഴ്ചയായി ഈ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങിക്കിടക്കുകയാണ്. വാട്ടർ അഥോറിറ്റി അധികൃതർ ജലവിതരണം പൂർവസ്ഥിതിയിലാക്കുവാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് ജലവിതരണ വകുപ്പ് മന്ത്രിയോടും വാട്ടർ അഥോറിറ്റിയോടും ദേവഗിരി റെസിഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് കോർപറേഷന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോളജ് റോഡ് അശാസ്ത്രീയമായ രീതിയിൽ വെട്ടിപ്പൊളിച്ച് പൈപ്പ്‌ലൈൻ സ്ഥാപിച്ചതെന്ന് യോഗം ആരോപിച്ചു.

കോളജ് റോഡ് എത്രയും വേഗം പൂർവസ്ഥിതിയിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേവഗിരി കോളജ്, സാവിയോ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി സ്കൂൾ, എൽപി സ്കൂൾ, ആശാകിരണ്‍, പബ്ലിക് സ്കൂൾ, ഏഴ് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ പതിനായിരത്തോളം കുട്ടികളും അഞ്ഞൂറിലധികം വരുന്ന ദേവഗിരി നിവാസികളും ഉപയോഗിക്കുന്ന റോഡും കുടിവെള്ള വിതരണവുമാണ് പുതിയ പൈപ്പിടൽ വഴി താറുമാറായിരിക്കുന്നത്. പദ്ധതി നടത്തിപ്പിൽ വ്യാപകമായ ക്രമക്കോട് നടക്കുന്നതായും ആക്ഷേപമുണ്ട്.

വിജിലൻസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് റസിഡന്‍റ്സ് അസോസിയേഷൻ.യോഗത്തിൽ റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് പ്രഫ.ജോബ് കാട്ടൂർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി മാത്യൂ ചുങ്കപ്പുര, ഭാരവാഹികളായ പ്രഫ. ചാർലി കട്ടക്കയം, ഡോ. ഐസക് പാറക്കുളങ്ങര, പോൾ തോയാലിൽ, ടോമി അയിരൂർക്കാരൻ, ബോസ് ജേക്കബ് എന്നിവർ പങ്കെടുത്തു.