കഞ്ചാവ് കേസ് പ്രതികൾക്ക് കഠിന തടവും പിഴയും
Tuesday, March 19, 2024 6:59 AM IST
വടകര: വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ നാലംഗ സംഘത്തിന് കഠിന തടവും പിഴയും ശിക്ഷ. കണ്ണൂർ എടചൊവ്വ ഷഗിൽ നിവാസിൽ ഷഗിൽ(39), കണ്ണൂർ ഉളിക്കൽ കേയപറന്പ് ഇല്ലിക്കൽ ഇ. റോയ് (34), കണ്ണൂർ കക്കാട് കോടാലി അത്താഴകുന്ന് ഹാജിറ മൻസിൽ എ. നാസർ(50), കാസർകോട് ദേലന്പാടി വൽതാജ് ഹൗസിൽ എം. ഇബ്രാഹിം(43) എന്നിവരെയാണ് വടകര എൻഡിപിഎസ് കോടതി ജഡ്ജ് വി.പി.എം.സുരേഷ്ബാബു ശിക്ഷിച്ചത്.

ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2022 ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ എളയാവൂർ വൈദ്യർ പീടികയിൽ കേസിലെ ഒന്നാം പ്രതിയായ ഷഗിലിന്‍റെ വീട്ടിൽ കണ്ണൂർ ടൗണ്‍ പോലീസ് നടത്തിയ റെയ്ഡിൽ വീടിന്‍റെ ഒന്നാം നിലയിൽ സൂക്ഷിച്ച 60 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡ്വ.വി.കെ.ജോർജ് ഹാജരായി.