ബാരാപോളിലെ പഴയ കിണറിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
Saturday, April 20, 2024 1:32 AM IST
കൂട്ടുപുഴ: ജൽജീവൻ പദ്ധതിയുടെ ഭാഗമായി ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ടിലെ സംഭരണിയിലേക്ക് വെള്ളം എത്തിക്കുന്ന കൂട്ടുപുഴ ബാരാപോൾ പുഴയുടെ തീരത്തെ കിണറിന്‍റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. കോളിത്തട്ട്, പേരട്ട മേഖലകളിൽ കുടിവെള്ളം എത്തിക്കുന്നത്തിനായി 20 വർഷങ്ങൾക്ക് മുന്പ് ആരംഭിച്ച പദ്ധതിയുടെ കിണർ ജൽജീവൻ പദ്ധതിക്കായി ഉപയിഗിക്കുന്നതിന്‍റെ ഭാഗമായാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്.

പുഴയിൽ നിന്ന് കിണറിലേക്ക് വെള്ളം എത്തിക്കാൻ ആവശ്യമായ കനാലിന്‍റെ നിർമാണമാണ് നടത്തുന്നത്. 20 മീറ്ററാണ് കനാലിന്‍റെ ദൂരം. നിലവിൽ പുഴയിൽ നിന്നും കിണറിലേക്ക് സ്ഥാപിച്ചിരിക്കുന്ന വലിയ പൈപ്പുകൾ ചെളി കയറി അടഞ്ഞ നിലയിലാണ്. പൈപ്പുകൾ എടുത്തുമാറ്റിയ ശേഷമാണ് പുതിയ കനാൽ നിർമിക്കുക.

മഴക്കാലങ്ങളിൽ ചെളിയും മണ്ണും കിണറിലേക്ക് പ്രവേശിക്കാതിരിക്കാൻ കനാലിന്‍റെ ആരംഭത്തിൽ പ്രത്യേകം നെറ്റ് ഘടിപ്പിക്കും.65 കുതിരശക്തിയുടെ രണ്ട് മോട്ടോറുകളാണ് ഇവിടെ പ്രവർത്തിക്കേണ്ടത്. ഇതിനാവശ്യമായ വെള്ളം കിണറിൽ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് കനാലിന്‍റെ നിർമാണം .

പ്രവൃത്തികൾ
മന്ദഗതിയിൽ

കഴിഞ്ഞ ഏഴുമാസമായി കരാറുകാർക്ക് പണം ലഭിക്കാതെ വന്നതോടെ എല്ലാ മേഖലകളിലും ജൽജീവൻ മിഷന്‍റെ പ്രവൃത്തികൾ മന്ദഗതിയിലാണ്. ചുരുങ്ങിയ തൊഴിലാളികൾ മാത്രമാണ് പലസ്ഥലങ്ങളിലും ജോലി ചെയ്യുന്നത്. പേരട്ട ഭാഗത്ത് കുടിവെള്ളം എത്തിച്ചിരുന്ന പഴയ പദ്ധതി ജലജീവൻ പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവൃത്തികൾ കാരണം പൂർണമായും നിലച്ചു. പേരട്ട ടൗണിൽ ഉൾപ്പെടെ 14 ഓളം ടാപ്പുകൾ നോക്കുകുത്തിയാണ്. പൊതു പൈപ്പിനെ ആശ്രയിച്ചിരുന്നവർ ബദൽ സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്താതെ വന്നതോടെ ദുരിതത്തിലായി.