റാണിപുരം: കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കഴിഞ്ഞ 24 മുതല്‍ 31 വരെ ഏര്‍പ്പെടുത്തിയ റാണിപുരം ട്രെക്കിംഗ് നിരോധനത്തിന് ശേഷം ഇന്നലെ തുറന്നപ്പോള്‍ 683 പേര്‍ മല കയറി. ഇതില്‍ 371 പേര്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് എത്തിയവരാണ്.

തൊട്ടടുത്ത കര്‍ണാടകയിലെ സുള്ള്യ, മടിക്കേരി, പുത്തൂര്‍ മൈസുരു, ബംഗളുരു, മംഗളുരു എന്നിവിടങ്ങളില്‍ നിന്ന് എത്തിയ സഞ്ചാരികള്‍ 312 പേരാണ്. റാണിപുരത്തിന്‍റെ മഴയും കോടമഞ്ഞും മലനിരകളും വശ്യമായ കാനന കാഴ്ചകള്‍ കാണാനുമായി എത്തുന്ന സഞ്ചാരികളുടെയെണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റാണിപുരം മലകയറാനെത്തുന്ന പ്രദേശവാസികളുടെയെണ്ണവും കൂടുതലാണ്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ഹോം സ്റ്റേ, സര്‍വീസ്ഡ് വില്ലകളിലും തിരക്ക് കൂടിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കൂടതല്‍ വിനോദ സഞ്ചാരികള്‍ റാണിപുരത്തിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റാണിപുരം വനസംരക്ഷണസമിതി പ്രസിഡന്‍റ് എസ്. മധുസൂദനന്‍, സെക്രട്ടറി ഡി. വിമല്‍രാജ് എന്നിവര്‍ അറിയിച്ചു.