കാസര്‍ഗോഡ്: നവകേരള സദസില്‍ ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പട്ടിക തയാറായി. ജില്ലയില്‍ 35 കോടിയോളം രൂപയുടെ പദ്ധതികള്‍ നടപ്പാക്കും.
മഞ്ചേശ്വരം മണ്ഡലത്തില്‍ മഞ്ചേശ്വരം തുറമുഖത്തിലേക്കുള്ള മുസോടി -അദീക്ക റോഡ്, കടമ്പാര്‍- മച്ചമ്പാടി റോഡ് വികസനം, കോയിപ്പാടി കടപ്പുറം,കൊപ്പളം തീരദേശ റോഡ് വികസനം, കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന പെരിങ്കണ്ടി കടപ്പുറം റോഡ് നവീകരണം, ബന്തിയോട് -മണിമുണ്ട- കണ്ണങ്കള്ള റോഡ് വികസനം എന്നിവ നവകേരള സദസില്‍ നിര്‍ദേശിച്ച പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും. 6.31 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും.

കാസര്‍ഗോഡ് മണ്ഡലത്തില്‍ ചെങ്കള- അക്കരങ്കര റോഡ് വികസനം, കടവത്ത്- കോട്ടക്കുന്ന് മസ്ജിദ് റോഡ് വികസനം, ശാസ്താംകോട്ട കടപ്പ് പാലം നിര്‍മ്മാണം, വിദ്യാനഗര്‍ -ചാല റോഡ് വികസനം, നായക്സ് റോഡ് വികസനം എന്നിവയ്ക്കായി ഏഴു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ഉദുമനിയജക മണ്ഡലത്തില്‍ എരിഞ്ഞിപ്പുഴ പയസ്വിനിപ്പുഴയ്ക്ക് കുറുകെ ചെക്ക് ഡാം നിര്‍മാണത്തിന് ഏഴു കോടി രൂപ അനുവദിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ചെമ്മട്ടംവയല്‍ -കാലിച്ചാനടുക്കം റോഡ്, ഗവ.നഴ്സിംഗ് സ്‌കൂള്‍, കാഞ്ഞങ്ങാട് കെട്ടിട നിര്‍മാണം എന്നിവയ്ക്ക് 6.5 കോടി വകയിരുത്തി.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കയ്യൂര്‍ ജിവിഎച്ച്എസ്എസ് ഗ്രൗണ്ട് സ്റ്റേഡിയമാക്കി ഉയര്‍ത്തുന്നതി ന് എട്ടു കോടി രൂപ അനുവദിക്കും.