കുമ്പള: കുമ്പളയിൽ മോട്ടോർവാഹന വകുപ്പിന്‍റെ എഐ കാമറയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ പതിഞ്ഞ ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ നാനൂറോളം പേർക്ക് കൂട്ടത്തോടെ നോട്ടീസ് നല്കിയ സംഭവത്തിൽ ഗതാഗതമന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണറോട് വിശദീകരണം തേടി. നോട്ടീസ് ലഭിച്ചവർക്ക് മന്ത്രിക്ക് നല്കിയ പരാതിയെ തുടർന്നാണ് നടപടി.

ഗതാഗത നിയമലംഘനങ്ങൾ കാമറയിൽ പതിഞ്ഞാൽ 15 ദിവസത്തിനകം ഇലക്ട്രോണിക് മാധ്യമത്തിലൂടെ നോട്ടീസ് നല്കണമെന്നാണ് നിയമം. എന്നാൽ തുടർച്ചയായി രണ്ടുവർഷത്തിലേറെ കാലം ആർക്കും നോട്ടീസ് നല്കാതിരുന്നതിനു ശേഷം കൂട്ടത്തോടെ നോട്ടീസ് അയച്ചതാണ് വിവാദമായത്.

ബന്ധപ്പെട്ട എഐ കാമറകളുടെ സാങ്കേതിക തകരാർ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സൂചന. 7000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയടക്കാനാണ് പലർക്കും നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ചവരെല്ലാം ചേർന്ന് കഴിഞ്ഞ ദിവസം കാമറയ്ക്കു മുന്നിൽ ഒത്തുകൂടി പ്രതിഷേധിച്ചിരുന്നു.