കുടിപ്പള്ളിക്കൂടം ആശാന്മാർക്ക് രണ്ടുവർഷമായി വേതനം ലഭിക്കുന്നില്ലെന്ന് പരാതി
Sunday, March 24, 2024 11:34 PM IST
കൊല്ലം: കുടിപ്പള്ളിക്കൂടം ( നിലത്തെഴുത്ത്)ആശാന്മാർക്കും ആശാട്ടിമാർക്കും വേതനം ലഭിക്കാതായിട്ട് രണ്ടു വർഷം പിന്നിടുന്നു. കൊല്ലം കോർപറേഷന്‍റെ കിളികൊല്ലൂർ സോണൽ ഓഫീസിന്‍റെ പരിധിയിൽ പ്രവർത്തിക്കുന്ന കുടിപ്പള്ളിക്കൂടം ആശാന്മാർക്കാണ് വേതനം ലഭിക്കാഞ്ഞത്. 2022-23, 2023-24 വർഷങ്ങളിലെ വേതനമായ 24000 രൂപയാണ് ഓരോരുത്തർക്കും ലഭിക്കേണ്ടത്. 2022-23 ലെ വേതനം കോർപറേഷൻ പാസാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ട് നാലു മാസം കഴിഞ്ഞു. മറ്റ് രണ്ട് സോണൽ ഓഫീസിന്‍റെ പരിധിയിലുള്ളവർക്ക് ലഭിച്ചു കഴിഞ്ഞു.

എന്നാൽ കെ- സ്മാർട്ടു വഴിയേ ആശാന്മാരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ സാധിക്കൂ എന്നതിനാലാണ് താമസം നേരിടുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ നികുതി പിരിന്‍റെ തിരക്കിലാണെന്നും അതിനാൽ ഏപ്രിലിൽ മാത്രമേ ഇനി വേതനം നൽകാനാകു എന്നാണ് സോണൽ ഓഫീസിൽ നിന്നും പറയുന്നത്.

ആശാന്മാർക്ക് അർഹതപ്പെട്ടതും അനുവദിച്ചതുമായ പ്രതിമാസ വേതനം അടിയന്തരമായി വിതരണം ചെയ്യണമെന്നും അല്ലാത്ത പക്ഷം സോണൽ ഓഫീസിനു മുന്നിൽ ആശാന്മാർ സമരമാരംഭിക്കുമെന്നും അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്)ആശാൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ചവറ സുരേന്ദ്രൻപിള്ളയും ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസിയും അറിയിച്ചു.