തെന്മലയിലും ആര്യങ്കാവിലും പൊ തു സ്വീകരണവുമായി മുകേഷ്
Tuesday, March 26, 2024 12:18 AM IST
കൊല്ലം: കൊല്ലം മണ്ഡലം എൽഎഡിഎഫ് സ്ഥാനാർഥി എം. മുകേഷിന്‍റെ പൊതു സ്വീകരണ പരിപാടിയുടെ രണ്ടാം ദിവസം ഇന്നലെ തെന്മലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. രാവിലെ തെന്മല ഡാമിന്‍റെ മുമ്പിലെ ജംഗ്ഷനിൽ നിന്നായിരുന്നു ഇന്നലത്തെ പൊതു പരിപാടികൾക്ക് തുടക്കമായത്. ഡാമിനു സമീപത്ത് ഒരു രക്തസാക്ഷി സ്തൂപമുണ്ട്. അതിനെ സാക്ഷി നിറുത്തിയായിരുന്നു തുടക്കം. ഇടതുപക്ഷം എപ്പോഴും തൊഴിലാളികൾക്കൊപ്പമാണെന്നും അവരുടെ ആവശ്യങ്ങൾ ഏതറ്റം വരെയും പോയും സാധിച്ചു കൊടുക്കുന്നത് ഇടതുപക്ഷമാണെന്നും മുകേഷ് പറഞ്ഞു.

തുടർന്ന് ഒറ്റക്കൽ, പള്ളിമുക്ക്, ഉറുകുന്ന്, ഉറുകുന്ന് കോളനി, അണ്ടൂർപച്ച, നേതാജി, റെയിൽവേ സ്റ്റേഷൻ, ലക്ഷം വീട് എന്നിവിടങ്ങൾ വഴി തെന്മല ടൗണിലെത്തി.

ഓരോ ഇടത്തും ജനങ്ങൾ കാത്തു നിന്ന് ചുവന്ന ഷാൾ അണിയിക്കുകയും മുദ്രവാക്യം മുഴക്കി സ്വീകരിക്കുകയും ചെയ്തു.

വഴിയോരങ്ങളിൽ കാത്തു നിന്ന ജനങ്ങളെയും അഭിവാദ്യം ചെയ്തായിരുന്നു പര്യടനം.
കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഒരേ ആവേശത്തിലാണ് മുകേഷിനെ മാല അണിയിച്ചത്. ഓരോ സ്ഥലത്തും കടുത്ത ചൂട് വകവയ്ക്കാതെ തന്നെ കാത്തു നിന്ന ജനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു പ്രസംഗത്തിന് തുടക്കം. മതേതരത്വം സംരക്ഷിക്കാൻ ഇടതുപക്ഷ മുന്നണിയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അഭ്യർഥന.

ആര്യങ്കാവ് പഞ്ചായത്തിലെ ഇരുളൻകാട്, ഫ്ലോറൻസ്, അമ്പനാട്, കഴുതുരുട്ടി, കുറവൻതാവളം എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം മാമ്പഴത്തറയിൽ സമാപിച്ചു. മാമ്പഴത്തറയിൽ എത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. എങ്കിലും അവിടെയും വൻ ജനാവലിയാണ് കാത്തു നിന്നത്.

കേരളത്തെ രക്ഷിക്കാൻ എൽഡിഎഫിന് മാത്രമേ കഴിയൂ എന്ന് എല്ലാ വിഭാഗം ജനങ്ങളും കരുതുന്നുവെന്ന് മുകേഷ് കുറവൻതാവളത്തെ പ്രസംഗത്തിൽ പറഞ്ഞു.