പെണ്‍കുട്ടിയെ കടത്തികൊ ണ്ടുപോ കാനെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പോ ലിസ്
Tuesday, March 26, 2024 12:18 AM IST
ചവറ : വീടാക്രമിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ ഉൾപ്പെട്ടവർക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി ചവറ തെക്കുംഭാഗം പോലിസ്.

ചവറ തെക്കുംഭാഗം വടക്കുംഭാഗത്ത് പ്ലസ് ടൂ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ശ്രമം നടത്തിയ സംഘത്തിലുള്‍പ്പെട്ട രണ്ട് പേരെ പോലീസ് നേരത്തെ പിടി കൂടിയിരുന്നു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ കക്കാക്കുന്ന് പൂമറ്റത്ത് വീട്ടില്‍ അഭിനോ സുനില്‍ (23), സഹോദരന്‍ അക്വിനോ സുനില്‍ (25) എന്നിവരെയാണ് പിടി കൂടിയത്.

പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കള്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. അഭിനോ തന്നെ കടത്തിക്കൊണ്ടു പോകുമെന്ന് പേടിച്ച കുട്ടി ബന്ധുക്കളോടൊപ്പം നടയ്ക്കാവിലെ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. പെണ്‍കുട്ടി ഇവിടെ ഉണ്ടെന്നറിഞ്ഞ സംഘം വാഹനങ്ങളിലെത്തി പെണ്‍കുട്ടി താമസിച്ച വീട്ടിലെത്തി ആക്രമിച്ച ശേഷം പെണ്‍കുട്ടിയുമായി പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ തടഞ്ഞ് വെച്ച ശേഷം പോലിസില്‍ വിവരം അറിയിപ്പിക്കുകയായിരുന്നു.വീടു കയറി ആക്രമണം നടത്തിയതിന് കേസെടുത്ത പോലിസ് ഇവരെ രണ്ടു പേരെയും പിടി കൂടി. കേസിലുള്‍പ്പെട്ട അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്. രണ്ട് പേരെ റിമാന്‍ഡ് ചെയ്തുവെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണം നടത്തി വരുകയാണെന്നും സിഐ വി.പ്രസാദ് പറഞ്ഞു.