റോ ഡ് ഷോ യുമായി കൃഷ്ണകുമാറും തുടക്കമിട്ടു; പ്രേമചന്ദ്രനും മുകേഷും പര്യടന തിരക്കിൽ
Tuesday, March 26, 2024 11:45 PM IST
എസ്.ആർ.സുധീർകുമാർ

കൊല്ലം: കൊല്ലത്ത് എൻഡിഎ സ്ഥാനാർഥിയായി നടനും ബിജെപി ദേശീയ സമിതി അംഗവുമായ ജി. കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചതോടെ ബിജെപി ക്യാമ്പുകൾ സജീവമായി. ഡൽഹിയിൽ ഞായറാഴ്ച രാത്രി സ്ഥാനാർഥി പ്രഖ്യാപനം വന്നത് മുതൽ തന്നെ പാർട്ടി അണികൾ വാട്സ് ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്ററുകളും വീഡിയോകളുമായി പ്രചാരണത്തിന് തുടക്കമിട്ടു.

സ്ഥാനാർഥിയുടെ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ഇന്നലെ കൊട്ടിയത്ത് നിന്ന് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 3.30 ന് കൃഷ്ണകുമാർ ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രം സന്ദർശിച്ചു. തുടർന്ന് കൊട്ടിയത്ത് എത്തിയ അദ്ദേഹത്തെ നൂറുകണക്കിന് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു.

വൈകുന്നേരം അഞ്ചിന് സ്ഥാനാർഥിയുടെ റോഡ് ഷോ കൊട്ടിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. ഉമയനല്ലൂർ, പള്ളിമുക്ക്, മാടൻനട, പോളയത്തോട്, ചിന്നക്കട വഴി റോഡ് ഷോ കൊല്ലം ആനന്ദവല്ലീശ്വരത്ത് സമാപിച്ചു. നൂറുകണക്കിന്ന് പ്രവർത്തകർ ബൈക്കുകളിൽ റോഡ് ഷോയെ അനുഗമിച്ചു. പ്രധാനപ്പെട്ട ജംഗ്ഷനുകളില്ലൊം റോഡ് ഷോയ്ക്ക് വരവേൽപ്പും നൽകി.

കൃഷ്ണകുമാർ കൂടി സ്ഥാനാർഥിയായി വന്നതോടെ കൊല്ലത്ത് ത്രികോണ മത്സരത്തിനുള്ള സാധ്യത തെളിഞ്ഞു. കടുത്ത പോരാട്ടത്തിനായിരിക്കും മണ്ഡലം ഇനി സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പിന് ഇനി ഒരു മാസം ബാക്കിയുണ്ട്. ഇതിനിടയിൽ അതിവേഗം ബഹുദൂരം പ്രചാരണ പര്യടന പരിപാടികൾ സംഘടിപ്പിച്ച് ഇരു മുന്നണി സ്ഥാനാർഥികൾക്കും ഒപ്പം എത്താനുള്ള തീവ്രശ്രമമായിരിക്കും ഇനി ബിജെപി നേതൃത്വം കാഴ്ച വയ്ക്കുക. ജില്ലാ തലത്തിൽ ഇതിനുള്ള കർമ പരിപാടികളും അവർ ആവിഷ്കരിച്ച് കഴിഞ്ഞു.

ചുവരെഴുത്തുകൾ തുടങ്ങിക്കഴിഞ്ഞു. രണ്ട് ദിവസത്തിനകം ഇത് പൂർത്തിയാക്കണമെന്ന് ജില്ലാ നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർഥിയുടെ ബഹുവർണ ചിത്രമുള്ള പോസ്റ്ററുകളും മിക്കയിടത്തും കഴിഞ്ഞ ദിവസം മുതൽ പതിപ്പിച്ച് തുടങ്ങി.

അതേ സമയം യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രന്‍റേയും എൽഡിഎഫിലെ എം. മുകേഷിന്‍റേയും മൂന്നാം ഘട്ട പ്രചാരണ പരിപാടികൾ പുരോഗമിക്കുകയാണ്.

യുഡിഎഫും എൽഡിഎഫും പാർലമെന്‍റ് മണ്ഡലം കൺവൻഷനുകളും അസംബ്ലി മണ്ഡലം കൺവൻഷനുകളും പൂർത്തിയാക്കി കഴിഞ്ഞു.

പ്രേമചന്ദ്രന്‍റെ പ്രചാരണ പരിപാടികളാണ് ആദ്യം ആരംഭിച്ചത്. ആഴ്ചകൾ കഴിഞ്ഞാണ് മുകേഷ് പ്രചാരണം തുടങ്ങിയത്. മണ്ഡല പര്യടനത്തിലും ഇതര പ്രചാരണ പരിപാടികളിലും ഇപ്പോൾ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം എത്തി കഴിഞ്ഞു. പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് ഇരുവരും ഇതുവരെ ശ്രമിച്ചത്.

ഇവർക്ക് ഒപ്പമെത്താൻ ബിജെപി സ്ഥാനാർഥിക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സമയ ബന്ധിതമായ പ്രചാരണം തന്നെ നടത്തേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല.

യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്ക് പുറമെ കൊല്ലത്ത് നിലവിൽ മൂന്നു പേർ കൂടി മത്സര രംഗത്തുണ്ട്.

ട്വിങ്കിൾ പ്രഭാകരൻ - എസ് യുസിഐ, വിപിൻ ലാൽ വിദ്യാധരൻ - ബിഎസ്പി, പി. കൃഷ്ണമ്മാൾ -എംസിപിഐയു എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.