തല ചായ്ക്കാൻ ഇടമില്ലാതിരുന്ന സജീവിന്‍റെയും കുടുംബത്തിന്‍റെയും ദുരിതം ഒഴിയുന്നു
Tuesday, March 26, 2024 11:46 PM IST
കുണ്ടറ : കൊടും ചൂടിലും വലിച്ചു കെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ക്ക് താഴെ ഒറ്റമുറിയിൽ കിടന്നുറങ്ങിയ സജീവിന്‍റെയും കുടുംബത്തിന്‍റെ യും ദുരിതമൊഴിയുന്നു. പുലിപ്ര വയണ വിളവടക്കത്തിൽ വീട്ടിൽ സജീവിനും (48) കുടുംബത്തിനും വീടെന്ന സ്വപ്നത്തിന് പരിഹാരമാകുന്നു. പി. സി. വിഷ്ണുനാഥ്‌ എം എൽഎയുടെ നേതൃത്വാതിൽ ആണ് ദുരിതത്തിന് പരിഹരമാകുന്നത്.

2017 ജൂൺ 4 നാണ് മരം മുറിപ്പ് തൊഴിലാളിയായ സജീവിന് ജോലിക്കിടയിൽ അപകടം സംഭവിച്ചത്. മരക്കഷണം ശരീരത്തിൽ വീണ് അരയ്ക്ക്‌താഴെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നു. ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവായി.

സ്വന്തമായുളള അഞ്ച് സെന്‍റില്‍ ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചു. 2023 മാർച്ച്‌ അവസാനം ആദ്യഗഡുവായ നാൽപ്പതിനായിരം രൂപ ലഭിച്ചു.

ഉണ്ടായിരുന്ന വീട് പൊളിച്ച് പുതിയ വീട് നിർമിക്കാൻ പ്രവർത്തികൾ ആരംഭിച്ചു. സജീവിന് ശസ്ത്രക്രിയ ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നു. പെട്ടെന്ന് വീണ്ടും അസുഖം മൂർച്ഛിച്ചു. അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടി വന്നു.

ഇതോടെ വീട് നിർമ്മിക്കാനായി ലൈഫിൽ നിന്നും ലഭിച്ച തുക ചികിത്സചിലവുകൾക്കായി ഉപയോഗിച്ചു. ആദ്യം ലഭിച്ച തുകയ്ക്ക് വീടിന്‍റെ അടിസ്ഥാനം നിർമിച്ചു കാണിച്ചാൽ മാത്രമേ രണ്ടാം ഗഡു ലഭിക്കുകയുള്ളു.

നിർമാണം പ്രതിസന്ധിയിൽ ആയതോടെ സജീവും ഭാര്യ സിന്ധുവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഒറ്റമുറി ഷെഡിലായി താമസം. സജീവിന്‍റെ ദുരിതം ശ്രദ്ധയിൽപെട്ട പി. സി. വിഷ്ണുനാഥ്‌ എം എൽ എ ചില സുഹൃത്തുക്കളുമായി സംസാരിച്ചു. അവരിൽ ചിലർ സജീവിന് വീട് നിർമിച്ച് നൽകുന്നതിന് സഹായം നൽകാമെന്ന് അറിയിച്ചു. കഴിഞ്ഞദിവസം പി .സി. വിഷ്ണുനാഥ് എംഎൽഎ സജീവിന്‍റെ വീട്ടിലെത്തി വിവരം അറിയിച്ചു.

താൽക്കാലികമായി സമീപത്ത് എവിടെയെങ്കിലും വാടകവീട്ടിലേക്ക് മാറ്റുന്ന വിവരവും ആലോചിക്കുന്നുണ്ട്. സജീവിന്‍റെയും കുടുംബത്തിന്‍റെ യും വർഷങ്ങളായുള്ളദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.