ഗാന്ധിഭവന്‍റെ സ്നേഹത്തണലിൽ കൊ ടിക്കുന്നിൽ സുരേഷ്
Wednesday, March 27, 2024 11:56 PM IST
പത്തനാപുരം: ഗാന്ധിഭവന്‍റെ സ്നേഹ തണലിലേക്ക് ആനയിച്ച അമ്മമാരുടെ മുന്നിൽ വികാരാതീതനായി മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്.

പുനലൂർ സോമരാജൻ എന്ന മനുഷ്യസ്നേഹിയുടെ സ്നേഹ രാജ്യമാണ് ഗാന്ധിഭവൻ. ഒറ്റപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ 1300 അന്തേവാസികൾ ഈ സ്നേഹ കൂടാരത്തിനു കീഴിലുണ്ട്. ഈ പ്രസ്ഥാനത്തിന്‍റെ തുടക്കത്തിലും വളർച്ചയിലും കൊടിക്കുന്നിൽ സുരേഷ് എന്ന ജനപ്രതിനിധിയുടെ ജീവകാരുണ്യ സ്പർശമുണ്ട്. അച്ഛനമ്മമാർ, കുഞ്ഞു കുട്ടികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ അങ്ങിനെ നൂറുകണക്കിന് പേർ ഗാന്ധിഭവന്‍റെ സ്നേഹ കരുതലിൽ കഴിയുന്നുണ്ട്.

അന്തേവാസികളായ അമ്മമാർ കൊടിക്കുന്നിൽ സുരേഷ് ഹൃദയം കൊണ്ട് ചേർത്തു നിർത്തി പൊന്നാട അണിയിച്ചു. കുട്ടികൾ ചുവന്ന റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു.

അമ്മമാർക്കൊപ്പം അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചു. ദാരിദ്ര്യത്തിന്‍റേയും കഷ്ടപ്പാടിന്‍റേയും തന്‍റെ ഇരുണ്ട ബോധകാലം അമ്മമാരോട് പങ്കുവെച്ചു. വിദ്യാഭ്യാസ കാലഘട്ടത്തിൽ താൻ കഴിച്ചിരുന്ന ഭക്ഷണത്തിനും ഉടുത്തിരുന്ന വസ്ത്രത്തിനും ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നെന്ന് വികാരത്തോടെ കൊടിക്കുന്നിൽ മനസ് തുറന്നപ്പോൾ നിറഞ്ഞത് അമ്മമാരുടെ കണ്ണുകളാണ്.

സഹജീവികളിൽ ഈശ്വരനെ കാണാനുള്ള കണ്ണും നന്മ നിറഞ്ഞ മനസുമുണ്ടെങ്കിൽ നമുക്ക് ഒന്നിനും മുട്ടുണ്ടാവില്ലെന്ന് തെളിയിച്ചയാളാണ് സോമരാജനെന്ന് കൊടിക്കുന്നിൽ പറഞ്ഞു. പ്രചരണത്തിന്‍റെ ഷെഡ്യൂൾ എല്ലാം തെറ്റി ഒരു മണിക്കൂർ വൈകിയാണ് സ്ഥാനാർഥി ഗാന്ധിഭവന്‍റെ പടിയിറങ്ങിയത്.