പന്മന ആശ്രമത്തിന്‍റെ സമഗ്ര വികസനത്തിന് പദ്ധതി തയാറാക്കും: എൻ.കെ.പ്രേമചന്ദ്രൻ
Thursday, March 28, 2024 11:47 PM IST
കൊല്ലം: എൻ.കെ.പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പന്മന പഞ്ചായത്തിൽ ഹൃദ്യമായ സ്വീകരണം. സ്വാതന്ത്ര്യസമര സേനാനിയും കേരള രാഷ്ട്രിയത്തിൽ ഒഴിച്ച് കൂടാൻ കഴിയാൻ സാന്നിധ്യവുമായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് പര്യടനം ആരംഭിച്ചത്.

ചട്ടമ്പി സ്വാമികളുടെ നൂറാമത് സമാധി വാർഷികത്തോടനുബന്ധിച്ച് പന്മന ആശ്രമത്തിന്‍റെ വികസനത്തിന് ആവശ്യമായ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. തുടർന്ന് ചട്ടമ്പി സ്വാമികളുടെ സമാധിമണ്ഡപത്തിൽ അദ്ദേഹം ദർശനം നടത്തി. വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോ തൊഴിലാളികളെയും പ്രദേശവാസികളെയും നേരിൽ കണ്ട് വോട്ടഭ്യർഥിച്ച ശേഷമായിരുന്നു പര്യടനം അവസാനിച്ചത്. പന്മന, പുത്തൻചന്ത, ആറുമുറിക്കട, വടുതല മുക്ക്, ടെറ്റാനിയം, കുറ്റി വട്ടം, ഇടപ്പള്ളിക്കോട്ട, പറമ്പി മുക്ക്, തേവലക്കര എന്നിവിടങ്ങളിലായിരുന്നു പന്മന പഞ്ചായത്തിലെ പ്രചാരണം.

പ്രചാരണ പരിപാടിയിൽ നിയോജക മണ്ഡലം ചെയർമാർ കോലത്ത് വേണുഗോപാൽ, കൺവീനർ ജസ്റ്റിൻ ജോൺ, മാമുലയിൽ സേതുക്കുട്ടൻ, പന്മന ആശ്രമം സെക്രട്ടറി ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശേരി, എ.എം.സാലി, അഡ്വ സി.പി.സുധീഷ് കുമാർ, അഡ്വ. യൂസഫ് കുഞ്ഞ്, കിണറു വിള സലാഹുദീൻ, ഷൗക്കത്ത്, അൻവർ ഖാൻ, നിഷാ സുധീഷ്, ബഷീർ, ചന്ദ്രശേഖരൻ, പന്മന ബാലകൃഷ്ണൻ, താജ് പോരൂർ കര, സി.ഉണ്ണികൃഷ്ണൻ, വാഴയിൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.