തെരുവു ജീവിതത്തിൽ നിന്ന് തങ്കപ്പന് ആശ്രയയിൽ അഭയം
Thursday, March 28, 2024 11:47 PM IST
കൊട്ടാരക്കര : തെരുവിൽ കഴിഞ്ഞുവന്ന വയോധികന് കാരുണ്യ തണലായി കലയപുരം ആശ്രയ സങ്കേതം . തലവൂർ, അമ്പലനിരപ്പ് സ്വദേശിയായ തങ്കപ്പനെയാണ് (75) ആശ്രയ ഏറ്റെടുത്തത്. കൂലിത്തൊഴിലാളിയായിരുന്നു തങ്കപ്പൻ. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഭാര്യ മരിച്ചതോടെ തങ്കപ്പന്‍റെ ജീവിതം തകിടം മറിഞ്ഞു.

മക്കളുടെ തണലിലായി പിന്നീടുള്ള ജീവിതം . ഇതിനിടയിൽ മൂത്തമകന് മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ടായതോടെ ഇളയമകനായിരുന്നു അച്ഛന്‍റെ കാര്യം കൂടുതലും ശ്രദ്ധിച്ചിരുന്നത്. എന്നാൽ ഒരുവർഷം മുൻപ് ഇളയമകൻ ആത്മഹത്യ ചെയ്തതോടെ തങ്കപ്പൻ തനിച്ചായി പോയി. പിന്നീട് പട്ടാഴി ടൗണിലെ കടത്തിണ്ണയിലായി താമസം. വാർധക്യസഹജമായ അസുഖവും ഓർമക്കുറവും ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. നാട്ടുകാരുടെയും ടൗണിലെ തൊഴിലാളികളുടെയും സഹായത്തിലായിരുന്നു ആഹാരം കഴിച്ചിരുന്നത് . ഇതിനിടയിൽ കാലിലുണ്ടായ മുറിവ് തങ്കപ്പനെ പൂർണമായും കിടപ്പിലാക്കി. പരസഹായം കൂടാതെ ഒരടി നടക്കാൻ കഴിയാത്ത അവസ്ഥയിലെത്തി.

ഇയാളുടെ ദയനീയ ജീവിതത്തെ കുറിച്ചറിഞ്ഞ പട്ടാഴി ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ജെയിൻ ജോയും നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് തങ്കപ്പനെ കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു . രോഗങ്ങൾ ഭേദമായാലും ഏറ്റെടുക്കാൻ ആരുമില്ലാത്തതിനാൽ ഇനിയുള്ള കാലം തങ്കപ്പൻ ആശ്രയയുടെ സ്നേഹ തണലിലായിരിക്കും കഴിയുക .