വർഷങ്ങൾ കഴിഞ്ഞു, സുബല ഇപ്പോഴും അബല
Tuesday, March 19, 2024 12:15 AM IST
പത്തനംതിട്ട: വനിതാ ശാക്തീകരണം ലക്ഷ്യമാക്കി പതിറ്റാണ്ടുകൾക്കു മുന്പ് രൂപകല്പന ചെയ്ത പദ്ധതിയുടെ പൂർത്തീകരണം ഇപ്പോഴും അകലെ. പത്തനംതിട്ട നഗരത്തിലെ സുബല കൺവൻഷൻ സെന്‍ററും പാർക്കുമാണ് പണിതിട്ടും പണിതിട്ടും പണി പൂർത്തിയാകാതെ കിടക്കുന്നത്.
1995ൽ ജില്ലാ കളക്ടറായിരുന്ന കെ.ബി. വത്സലകുമാരി പട്ടികജാതിക്കാരായ വനിതകൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സുബല പാർക്ക് ടൂറിസം പദ്ധതിക്ക് രൂപം നൽകിയത്. തുടക്കത്തിൽ തയ്യൽ നിർമാണ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. പട്ടികജാതി വികസന വകുപ്പിനായിരുന്നു ചുമതല.

പത്തനംതിട്ട-തോന്ന്യാമല റോഡരികിൽ വെട്ടിപ്രത്തെ അഞ്ച് ഏക്കർ പാടശേഖരം ഇതിനായി ഏറ്റെടുത്തു.

വിശാലമായ ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക്, വിനോദത്തിനായി ബോട്ടിംഗ് സൗകര്യം എന്നിവയാണ് തുടക്കത്തിൽ ലക്ഷ്യമിട്ടത്. സാംസ്കാരിക പരിപാടികൾ നടത്താനായി ഓഡിറ്റോറിയം ആദ്യഘട്ടത്തിൽ തന്നെ നിർമിച്ചു. പാർക്ക് നിർമാണത്തിന്‍റെ ഭാഗമായി രണ്ട് കുളങ്ങളും കുഴിച്ചു.

ജില്ലാ കളക്ടർ സ്ഥലംമാറിയതോടെ പദ്ധതി പ്രവർത്തനവും നിലച്ചു. വർഷങ്ങളാണ് സ്ഥലം കാടുകയറി കിടന്നത്. ഇതിനിടെ മന്ത്രിമാർ അടക്കം സ്ഥലം സന്ദർശിച്ചു പ്രഖ്യാപനങ്ങൾ നടത്തി. സുബല മാത്രം രക്ഷപ്പെട്ടില്ല. മാറിമാറിവന്ന നഗരസഭാ ഭരണസമിതികളും സർക്കാരുകളും അനുവദിച്ച ഫണ്ട് വിനിയോഗിച്ച് തട്ടിയും മുട്ടിയും പണികൾ മുന്നോട്ടു പോയി.

പാർക്കിന് 77 ലക്ഷം

നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 77 ലക്ഷം രൂപയുടെ അനുമതി സുബല പാർക്കിന്‍റെ നിർമാണത്തിനു ലഭിച്ചിട്ടുണ്ട്. പാതിവഴിയിൽ നിർമാണം മുടങ്ങിയ കുളം വറ്റിച്ചു വൃത്തിയാക്കി ചുറ്റിനും നടപ്പാത നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.

രണ്ട് വലിയ കുളവും ഒരു ചെറിയ കുളവുമാണുള്ളത്. അതിൽ ബോട്ടിംഗ് ഉദ്ദേശിച്ചുള്ള ആദ്യത്തെ വലിയ കുളത്തിന്‍റെ പണികൾ നേരത്തെ നടത്തിയതാണ്. ഇതിലെ വെള്ളം വറ്റിച്ചാണ് നടപ്പാതയുടെ പണി നടത്തേണ്ടത്. ഒരു കുളം നീന്തൽക്കുളമാക്കി മാറ്റാനും ലക്ഷ്യമുണ്ട്.

ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല.
നിർമിതിക്ക് എൻജിനിയറില്ല

ജില്ലാ നിർമിതി കേന്ദ്രത്തിൽ എൻജിനിയർ ഇല്ലാത്തത് സുബല പാർക്കിന്‍റെ തുടർ നിർമാണത്തെ ബാധിക്കും. നഗരസഭാ അമൃത് പദ്ധതിയിൽ അനുവദിച്ച പണത്തിന്‍റെ വിനിയോഗം സമയബന്ധിതമായി നടത്താൻ ഇതോടെ ബുദ്ധിമുട്ടുണ്ടാകും.

നിർമിതി കേന്ദ്രയിൽ എൻജിനിയറില്ലാത്ത വിഷയത്തിൽ പൂർത്തിയായ പദ്ധതികളുടെ സർട്ടിഫിക്കറ്റ് നൽകൽപോലും നടന്നിട്ടില്ല.

കൺവൻഷൻ സെന്‍റർ

ഏറെക്കുറെ നിർമാണം പൂർത്തിയായി കിടക്കുന്ന കൺവൻഷൻ സെന്‍റർ തുറന്നു നൽകിയാൽ പൊതുപരിപാടികൾക്കു പ്രയോജനപ്പെടുത്താം. അവശേഷിക്കുന്ന ജോലികൾക്ക് 30 ലക്ഷം രൂപയുടെ അനുമതി തേടി പട്ടികജാതി വികസന വകുപ്പിനെ സമീപിച്ചിട്ടുണ്ട്.

നഗരസഭയുടെ ഉദ്യാന നിർമാണ ഫണ്ടിൽനിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്‍റെ സഹായത്തോടെ അഞ്ച് വർഷം മുന്പ് 2.97 കോടി രൂപ മുടക്കി പഴയ ഓഡിറ്റോറിയം നവീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ, പൊതുപരിപാടികൾക്കായി ഇതു തുറന്നു കൊടുക്കാനായിട്ടില്ല. കെട്ടിട പരിസരങ്ങൾ വീണ്ടും കാടുകയറി. 30 ലക്ഷം രൂപ മുടക്കി ഫർണിച്ചർ കൂടി വാങ്ങി കെട്ടിടം തുറന്നു കൊടുക്കുകയാണ് നഗരസഭ ലക്ഷ്യമിടുന്നത്.