പന്പയിൽ ആറാട്ട്; ശബരിമല ഉത്സവത്തിനു സമാപനം
Tuesday, March 26, 2024 12:18 AM IST
ശബരിമല: പത്തു ദിവസം നീണ്ടുനിന്ന ശബരിമല ഉത്രം ഉത്സവത്തിന് സമാപനം കുറിച്ച് പന്പയിൽ ആറാട്ട് നടന്നു. വൈകുന്നേരം സന്നിധാനത്ത് കൊടിയിറങ്ങി. ഇന്നലെ രാവിലെ ഉഷഃപൂജയ്ക്കും ആറാട്ട് ബലിയ്ക്കുംശേഷം സന്നിധാനത്തുനിന്ന് ആറാട്ട് എഴുന്നെള്ളത്ത് പമ്പയിലേക്ക് പുറപ്പെട്ടു. ഗജരാജന്‍ വെളിനെല്ലൂര്‍ മണികണ്ഠനാണ് തിടന്പേറ്റിയത്. വാദ്യമേളങ്ങളുടെ അകന്പടിയിലാണ് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര നടന്നത്. 11.30 ഓടെ പമ്പയില്‍ പ്രത്യേകം തയാറാക്കിയ കടവിലാണ് ആറാട്ട് ചടങ്ങുകള്‍ നടന്നത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാര്‍, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ ചേര്‍ന്ന് ഔദ്യോഗിക വരവേല്പ് നല്‍കി.

ആറാട്ട് ചടങ്ങുകള്‍ക്കു തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആറാട്ടിനുശേഷം പമ്പ ഗണപതി കോവിലിലെ മണ്ഡപത്തില്‍ ദർശനത്തിനും പറവഴിപാട് സമര്‍പ്പിക്കാനും സൗകര്യം ഒരുക്കിയിരുന്നു. തിരികെ സന്നിധാനത്തേക്കു പുറപ്പെട്ട ഘോഷയാത്ര രാത്രിയോടെ തിരികെ എത്തിയപ്പോള്‍ വലിയ നടപ്പന്തലില്‍ വിളക്ക് എഴുന്നെള്ളിപ്പും സേവയും നടന്നു. തുടര്‍ന്ന് ഉത്സവം കൊടിയിറങ്ങി.

മറ്റ് പൂജകള്‍ പൂര്‍ത്തിയാക്കി ഹരിവരാസനം പാടി നടയടച്ചു. മേടമാസ, വിഷു പൂജകള്‍ക്കായി ഏപ്രില്‍ പത്തിന് വൈകുന്നേരം അഞ്ചിനു നട വീണ്ടും തുറക്കും. 14ന് അയ്യപ്പഭക്തര്‍ക്കായി വിഷുക്കണി ദര്‍ശനവും വിഷുക്കൈനീട്ടം നല്‍കല്‍ ചടങ്ങും ഉണ്ടാകും. 18ന് രാത്രി ക്ഷേത്രനട അടയ്ക്കും.