മൈലപ്ര സഹകരണ ബാങ്കിൽ വീണ്ടും വെട്ടിപ്പ്
Tuesday, March 26, 2024 12:18 AM IST
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റിനും സെക്രട്ടറിക്കുമെതിരേ പണാപഹരണത്തിന് സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ പോലീസില്‍ പരാതി നല്‍കി. സിപിഎം നേതാവും മുന്‍ ബാങ്ക് പ്രസിഡന്‍റുമായ ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് പരാതി. ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ മൈലപ്ര ബാങ്കിന്‍റെ അക്കൗണ്ടിലുണ്ടായിരുന്ന രണ്ടു കോടിയോളം രൂപ പല തവണയായി പിന്‍വലിച്ചുവെന്നും ഈ ഇടപാട് സംബന്ധിച്ച രേഖകള്‍ ബാങ്കിന്‍റെ രജിസ്റ്ററുകളില്‍ ഉള്‍ക്കൊള്ളിക്കാതെ പണാപഹരണം നടത്തിയെന്നുമാണ് പരാതി.

ബാങ്കില്‍ നിലവിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഈ ക്രമക്കേട് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയായിരുന്ന ഷാജി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. പിതാവും മൈലപ്രയിലെ വ്യാപാരിയുമായിരുന്ന ജോര്‍ജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഷാജി ജോര്‍ജിന് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അവധി അനുവദിച്ചിരുന്നു. ഇതിന്‍റെ മറവില്‍ ഷാജി യുകെയിലേക്കും കടന്നു.

തട്ടിപ്പ് നടന്നത്
അന്വേഷണ
കാലയളവിൽ

നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് മൈലപ്ര സഹകരണ ബാങ്ക് ശ്രദ്ധാകേന്ദ്രമാകുന്നത്. കരുവന്നൂർ ബാങ്കിൽ നടന്നതിനു സമാനമായ തട്ടിപ്പ് മൈലപ്ര സഹകരണ ബാങ്കിൽ നടന്നിട്ടുണ്ടെന്ന് ഇഡിയുടെ പ്രാഥമികാന്വേഷണത്തിലും കണ്ടെത്തിയിരുന്നു. തുടരന്വേഷണം വേണമെന്ന റിപ്പോർട്ട് ഇഡി കോടതിയിലും നൽകിയിട്ടുണ്ട്.

നൂറു കണക്കിനു നിക്ഷേപകർക്കു പണം മടക്കി നൽകാനാകാതെയും മറ്റും പ്രതിസന്ധിയിലായ ബാങ്കിന്‍റെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളിവാണ് വീണ്ടും കോടികളുടെ ക്രമക്കേടെന്നതും ശ്രദ്ധേയമാണ്.

മൈലപ്ര ബാങ്കിന്‍റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ നാലു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ചിന്‍റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.

ജോഷ്വാ മാത്യു, ബാങ്ക് പ്രസിഡന്‍റായിരുന്ന ജെറി ഈശോ ഉമ്മന്‍ എന്നിവര്‍ ബന്ധുക്കളുടെ പേരില്‍ കോടികളുടെ ബിനാമി വായ്പകള്‍ ബാങ്കില്‍നിന്ന് എടുത്തിരുന്നു. ഇതു തിരിച്ചടയ്ക്കാതെ വന്നതാണ് ബാങ്കിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്.

ജോഷ്വാ മാത്യു വിരമിച്ചതിനു പിന്നാലെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അധികാരമേറ്റതും. ജോഷ്വായ്ക്ക് ശേഷം സെക്രട്ടറിയായത് ഷാജി ജോര്‍ജാണ്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അധികാരമേറ്റതിനുശേഷം നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ ഓരോന്നായി കണ്ടെത്തി. ഇതോടെ ഷാജി ജോര്‍ജിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. സാലി ജോര്‍ജിന് സെക്രട്ടറിയുടെ ചുമതല നല്‍കി. ഷാജി ജോര്‍ജിനെ റിക്കവറി വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

2023 ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 19 വരെയുളള കാലയളവില്‍ ബാങ്ക് ഓഫ് ബറോഡ പത്തനംതിട്ട ശാഖയില്‍നിന്ന് മൈലപ്ര ബാങ്കിന്‍റെ അക്കൗണ്ടിലെ രണ്ടു കോടിയോളം രൂപ ചെക്കും ആര്‍ടിജിഎസും മുഖേന പിന്‍വലിക്കുകയും അക്കാര്യം ബാങ്കിന്‍റെ നാള്‍വഴിയില്‍ രേഖപ്പെടുത്താതെ ഇരിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ലെന്ന് സഹകരണ രജിസ്ട്രാറുടെ പരാതിയിൽ പറ‌യുന്നു.

ഷാജി അവധിയിൽ

ഇതിനിടെ ഷാജി ജോര്‍ജിന്‍റെ പിതാവും മൈലപ്രയിലെ വ്യാപാരിയുമായ പുതുവല്‍ സ്‌റ്റോഴ്‌സ് ഉടമ ജോര്‍ജ് ഉണ്ണൂണ്ണിയെ കഴിഞ്ഞ നവംബറിൽ കവര്‍ച്ചാസംഘം കടയിലിട്ട് കൊലപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഷാജിക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അവധി നല്‍കി. ഇതു ലഭിച്ചതിനു പിന്നാലെ ഷാജി യുകെയിലേക്ക് പോകുകയും ചെയ്തു. കഴിഞ്ഞ എട്ടിന് ഷാജി കമ്യൂട്ടേഷന്‍ അവധിക്ക് അപേക്ഷ നല്‍കി.

ആഭ്യന്തര അന്വേഷണത്തിലാണ് ബാങ്ക് ഓഫ് ബറോഡ പത്തനംതിട്ട ശാഖയില്‍ മൈലപ്ര ബാങ്കിനുള്ള അക്കൗണ്ടില്‍നിന്ന് ചെക്കും ആര്‍ടിജിഎസും മുഖേനെ രണ്ടു കോടിയോളം രൂപ പിന്‍വലിച്ചതായി പരിശോധനയില്‍ കണ്ടെത്തിയത്. ജോയിന്‍റ് രജിസ്ട്രാര്‍ നിയമോപദേശം തേടിയതിനുശേഷമാണ് ഇവര്‍ക്കെതിരേ പണാപഹരണത്തിനു പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെയോ സഹകരണ വകുപ്പിന്‍റെയോ അനുമതിയില്ലാതെയാണ് ഷാജി ജോര്‍ജ് വിദേശത്തേക്ക് പോയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായുള്ളത് ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.ജി. അജയകുമാര്‍, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) നസീര്‍, കോഴഞ്ചേരി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ശ്യാംകുമാര്‍ എന്നിവരാണ്.