പ്രചാരണവഴി തുറന്നിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം; പിടിവീഴാതെ സൂക്ഷിക്കണം
Tuesday, March 26, 2024 12:18 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുതലമുറ മാധ്യമങ്ങളിലെ പ്രചാരണം കൊടുന്പിരി കൊള്ളുന്നു. പത്തനംതിട്ടയിൽ രംഗത്തുള്ള മൂന്നു സ്ഥാനാർഥികളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. മൂന്നുപേർക്കുമായി പ്രത്യേക സംഘംതന്നെ രംഗത്തുണ്ട്. വാർ റൂമുകൾ തുറന്ന് സൈബർ ടീമിനെ നിയോഗിച്ചുകൊണ്ടുള്ള പോരാട്ടത്തിന് ഓളം കൈവന്നിട്ടുണ്ട്. വർണചിത്രങ്ങളുമായി ഡിജിറ്റൽ പോസ്റ്ററുകൾ മാത്രമല്ല, ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ചർച്ചകളിലാണ് സ്ഥാനാർഥികൾ നേരിട്ട് ഇടപെട്ടു തുടങ്ങിയത്.

യു ട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, വാട്സ്ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെല്ലാം ഓൺലൈൻ പ്രചാരണം കൊഴുക്കുകയാണ്. പുതുതലമുറയെ ആകർഷിക്കാൻ കഴിയുന്ന ഡയലോഗുകളും ട്രെൻഡിംഗ് പാട്ടുകളുമൊക്കെയായി കളർഫുളായാണ് പ്രചാരണം. സ്ഥാനാർഥികളുടെ പ്രോഗ്രാമുകൾ തന്നെ നിശ്ചയിക്കുന്നത് സമൂഹമാധ്യമങ്ങളാണ്.

എല്ലാ പ്രായക്കാരെയും
സജീവമാക്കി

യുവ ടീമാണ് സമൂഹമാധ്യമ പ്രചാരണത്തിനു നേതൃത്വം നൽകുന്നതെങ്കിലും മൂന്നു മുന്നണികള‌ിലെയും എല്ലാ നേതാക്കളെയും ഇതിന്‍റെ ഭാഗമാക്കാൻ കഴിഞ്ഞു. ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ ആരോപണ പ്രത്യാരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ മറുപടി നൽകാൻ പ്രാപ്തരായ നേതാക്കളെ മുന്നണികൾ അണിനിരത്തുകയായിരുന്നു.

ജില്ലാതലം മുതൽ ബൂത്തുതലംവരെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ആളുകളെ നിയോഗിച്ചിട്ടുണ്ട്. സ്ഥാനാർഥികളുമായി ബന്ധപ്പെട്ട പരിപാടികൾ കൃത്യമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ വരുന്നുണ്ട്. ആകർഷണീയമായ തലക്കെട്ടുകളോടെ കളർ ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നുണ്ട്.

പൊതുവേദികളിൽ ചർച്ച ചെയ്യപ്പെട്ട മുദ്രാവാക്യങ്ങൾ ആകർഷണീയമായ രീതിയിൽ അവതരിപ്പിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ ലൈക്ക്ഏറി.

സാമൂഹിക
മാധ്യമങ്ങള്‍ക്കുമേൽ
നിരീക്ഷണം

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളില്‍ സംയമനം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എതിരാളികളെ അപമാനിക്കുന്നതോ ദുരുദ്ദേശത്തോടുകൂടിയോ വ്യക്തികളുടെ അന്തസിനു നിരക്കാത്തതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ ഷെയര്‍ ചെയ്യാനോ പാടുള്ളതല്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

വ്യക്തിപരമായ ആരോപണങ്ങള്‍ക്കു പകരം പ്രശ്‌നാധിഷ്ഠമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. ജാതി, വംശ വികാരങ്ങളുടെ അടിസ്ഥാനത്തിലുള്ള വോട്ടഭ്യര്‍ഥന പാടില്ല. വ്യക്തികള്‍ക്കിടയിലോ സമുദായങ്ങള്‍ക്കിടയിലോ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിക്കാനിടയാകുന്ന പ്രചരണങ്ങള്‍ പാടില്ലെന്നും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷമോ ഭീതിയോ പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും വ്യാജ പ്രസ്താവനകളോ വോട്ടര്‍മാരെ തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകളോ പ്രചരിപ്പിക്കരുത്. എതിര്‍ പാര്‍ട്ടിക്കാരെയും അവരുടെ പ്രവര്‍ത്തകരെയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഒഴിവാക്കണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പാടില്ല.

എതിരാളികളെ അപമാനിക്കുന്നതോ ദുരുദ്ദേശത്തോടുകൂടിയോ വ്യക്തികളുടെ അന്തസിനു നിരക്കാത്തതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ ഷെയര്‍ ചെയ്യാനോ പാടുള്ളതല്ലെന്നും കമ്മീഷന്‍റെ നിർദേശത്തിൽ പറയുന്നു.