കുടുംബങ്ങളുടെ വേദനയ്ക്കാണ് പ്രാധാന്യമെന്ന് ആന്‍റോ
Tuesday, March 26, 2024 12:18 AM IST
മന്ത്രി വീണാ ജോർജിന്‍റെകൂടി കുറിപ്പ് വന്നതിനു പിന്നാലെ ഇന്നലെ ആന്‍റോ ആന്‍റണിയും ഫേസ്ബുക്കിൽ മറുപടി നൽകി. സംഘടനാ പ്രവർത്തനം നടത്തിയതിന് തെരുവുകളിൽ കൊല്ലപ്പെട്ട ഞങ്ങളുടെ പ്രവർത്തകർ ഞങ്ങൾക്ക് അഭിമാനമല്ല, വേദനയാണെന്ന മുഖവുരയോടെയായിരുന്നു ആന്‍റോയുടെ തുടക്കം. 1970കളിൽ ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിയെ തെരുവിലിട്ട് കൊന്ന ചരിത്രം എസ്എഫ്ഐക്കുണ്ട്.

തൃശൂരിലെ ഫ്രാൻസിസ് കരിപ്പയെ കുത്തിക്കൊന്നു. കണ്ണൂരിൽ അമ്മയ്ക്ക് മരുന്നു വാങ്ങാൻ പോയ സജിത്ത് ലാലിനെ കൊലപ്പെടുത്തി. കണ്ണൂരിലെ തന്നെ ഗോവിന്ദൻ, ആലപ്പുഴയിലെ പത്മരാജൻ, മട്ടന്നൂരിൽ ഷുഹൈബ്, പെരിയയിൽ കൃപേഷ്, ശരത് ലാൽ എന്നീ കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐക്കാരും ക്വട്ടേഷൻ സംഘങ്ങളും ചേർന്ന് കൊലപ്പെടുത്തി. എസ്എഫ്ഐ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ പരുമലയിൽ ആറ്റിൽ ചാടിയ എതിർ സംഘടനയിൽപ്പെട്ട വിദ്യാർഥികളെ എറിഞ്ഞുകൊന്ന ക്രൂരമായ ചരിത്രവും എസ്എഫ്ഐക്കുണ്ട്. അവസാനത്തെ ഇരയാണ് പൂക്കോട് കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥ്. കേരള സർവകലാശാല കലോത്സവം കലാപോത്സവമാക്കി. വിധികർത്താവായിരുന്ന അധ്യാപകൻ ജീവനൊടുക്കി.

കാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന ഇത്തരം ക്രൂരതകളെ തള്ളിപ്പറയാൻ തോമസ് ഐസക്കും എൽഡിഎഫും തയാറുണ്ടോ എന്ന ആന്‍റോ ആന്‍റണിയുടെ ചോദ്യത്തിനു പിന്തുണയുമായി നിരവധിപേരുമെത്തി.