മഴ ചതിച്ചു: കാർഷിക കലണ്ടർ താളം തെറ്റി, കർഷകർക്കു നിരാശ ബാക്കി
Friday, April 12, 2024 3:25 AM IST
റാന്നി: വേനൽമഴ ചതിച്ചതോടെ കാർഷിക മേഖല കടുത്ത നിരാശയിൽ. പകൽച്ചൂടിന്‍റെ കാഠിന്യം ഏറുകയും ജലക്ഷാമം അതിരൂക്ഷമാകുകയും ചെയ്തതോടെ കാർ‌ഷിക കലണ്ടർ താളം തെറ്റുകയാണ്.

കുംഭം, മീനം മാസങ്ങൾ കഴിഞ്ഞിട്ടും പല കൃഷികളും നടത്താനാകാത്ത അവസ്ഥയിലാണ് കർഷകർ. മരച്ചീനിയുൾപ്പെടെ കിഴങ്ങുവർഗ കൃഷി ഇറക്കാനായിട്ടില്ല. കൃഷിയിറക്കാനുള്ള ഞാറ്റുവേല ഒത്തുവന്നിട്ടും മഴ ലഭിക്കാത്തതു മൂലം മലയാളികളുടെ മുഖ്യ ഭക്ഷ്യവിളകളിലൊന്നായ മരച്ചീനി തണ്ട് മണ്ണിൽ കുഴിച്ചിടാനാകാതെ തടങ്ങൾ തയാറാക്കി വേനൽ മഴയ്ക്കായി കർഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി.

ഇടയ്ക്കു മഴ പെയ്തെങ്കിലും അന്ന് മണ്ണ് തയാറാക്കി മരച്ചീനി നടാൻ ഏറെ കർഷകർക്കും കഴിഞ്ഞിട്ടില്ല. പിന്നീട് ശരിയായ സമയത്ത് കൃഷിയിറക്കാം എന്നു കണക്കുകൂട്ടി വേണ്ട തയാറെടുപ്പുകൾ നടത്തിയ കർഷകർക്കും വേനലിന്‍റെ കാഠിന്യത്താൽ കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. മരച്ചീനി തടങ്ങളിൽ നട്ടാൽ നാലു ദിവസത്തിനുള്ളിലെങ്കിലും മഴ കിട്ടിയില്ലെങ്കിൽ നട്ട തണ്ട് ഉണങ്ങും. ഇപ്പോൾ പെയ്യുന്ന മഴ പ്രതീക്ഷ നൽകുന്നതല്ലെന്ന് കർഷകർ പറയുന്നു. ഒരു മഴ പെയ്തശേഷമുള്ള ദിനങ്ങൾ കൊടുംചൂടാണ് ഉണ്ടാകുന്നത്. ഇത് കൃഷിക്ക് ഒട്ടും അനുയോജ്യമല്ല.

ഒരു കുടം കുടിവെള്ളം പോലും കിട്ടാക്കനിയായി മാറിയതോടെ കൃഷിക്ക് നനയ്ക്കാൻ വെള്ളവുമില്ല. ചേമ്പും കാച്ചിലുമെല്ലാം മണ്ണിൽ നടണമെങ്കിലും മഴയുടെ സാന്നിധ്യമുണ്ടാവണം. വേനൽ ശക്തിപ്രാപിക്കുമ്പോൾ കാർഷിക മേഖലകളിലെ വാഴ കൃഷി ഉൾപ്പെടെ നഷ്ടത്തിലാവുകയാണെന്ന് കർഷകർ. തൈ വാഴകളും കുല വാഴകളുമെല്ലാം വേനലിൽ കരിഞ്ഞു വീഴുകയാണ്. ഓണക്കാല വിളവ് പ്രതീക്ഷിച്ചുള്ള ഏത്തവാഴ കൃഷിയും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ചൂടിന്‍റെ ആധിക്യം കാരണം റബർ ടാപ്പിംഗും പുനരാരംഭിക്കാനായിട്ടില്ല.

കുരുമുളക് ഉൾപ്പെടെയുള്ളവയും കരിഞ്ഞുണങ്ങി. വെറ്റില കർഷകരും വെള്ളമില്ലാതെ വലയുകയാണ്. പച്ചക്കറി കൃഷികളും നനയ്ക്കാൻ പറ്റാതായതോടെ ഉണങ്ങിത്തുടങ്ങി. കാലം തെറ്റി വരാനിരിക്കുന്ന മഴയ്ക്കുശേഷമെങ്കിലും കൃഷിയിറക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ. അപ്പോഴേക്കും നിലവിലെ കാർഷിക കലണ്ടർ തന്നെ താളം തെറ്റും.