മമ്മൂട്ടിയെ നായക വേഷത്തിലേക്കു കൈപിടിച്ച സംവിധായൻ ഉണ്ണി ആറന്മുള വിടവാങ്ങി
Friday, April 12, 2024 3:25 AM IST
ആറന്മുള: മമ്മൂട്ടിയെ നായക വേഷത്തിലേക്കു കൈപിടിച്ച സംവിധായകൻ ഉണ്ണി ആറന്മുള വിടവാങ്ങി. ഉപനായകനും ചെറിയ വേഷങ്ങളും ചെയ്തിരുന്ന മമ്മൂട്ടിയെ എതിർപ്പുകളുണ്ടായിട്ടും നായക സ്ഥാനത്തെത്തിച്ചത് ഉണ്ണി ആയിരുന്നു.

ആ ബന്ധം ഊട്ടിയുറപ്പിച്ച് അവസാനകാലത്ത് മമ്മൂട്ടി സഹായ വാഗ്ദാനം നൽകിയെങ്കിലും ആറന്മുള കൈപ്പള്ളിൽ തറവാട്ടിലെ അംഗമായ ഉണ്ണി അതു സ്വീകരിച്ചില്ല. തറവാട് വക സ്വത്തുക്കൾ എല്ലാം സിനിമയ്ക്കായി നഷ്ടപ്പെടുത്തിയെങ്കിലും അവസാനം വരെയും അഭിമാനം വിൽക്കാൻ അദ്ദേഹം തയാറായില്ല.

സൂപ്പർസ്റ്റാർ പദവിയിൽ എത്തിയ മമ്മൂട്ടിയും വിട്ടുകൊടുത്തിട്ടില്ല. സഹായം വേണ്ടെങ്കിൽ ശമ്പളം വാങ്ങാൻ നിർദേശിച്ചു. അങ്ങനെ മമ്മൂട്ടിയുടെ എറണാകുളം ഓഫീസിൽ മാനേജർ പദവിയിൽ ഉണ്ണിക്ക് മോശമല്ലാത്ത ശമ്പളവും അനുവദിച്ചു. മമ്മൂട്ടി എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ആദ്യകാല വഴിത്തിരിവുകളിലൊന്നായ എതിര്‍പ്പുകള്‍ എന്ന സിനിമ നിര്‍മിച്ച്‌ സംവിധാനം ചെയ്തത് ഉണ്ണി ആറന്മുളയാണ്.

മൂന്നു ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ച്‌ സംവിധാനം ചെയ്തു. സാമ്പത്തിക ശാസ്ത്രത്തിൽ കോഴഞ്ചേരി സെന്‍റ് തോമസ് കോളജിൽനിന്നും ബിരുദവും തേവര സേക്രഡ് ഹാർട്ട് കോളജിൽനിന്നും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായി മാറിയ ഉണ്ണി സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിച്ചു.

അവിവാഹിതനായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ആറന്മുള കോട്ടക്കകത്തുള്ള തറവാട്ടിൽ കൊണ്ടുവരും.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കോട്ടക്കകത്തുള്ള കൈപ്പള്ളിൽ വീട്ടുവളപ്പിൽ നടക്കും.