തെരഞ്ഞെടുപ്പ്: ചെലവുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി
Saturday, April 13, 2024 3:22 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ ആദ്യഘട്ട പരിശോധന ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.

സ്ഥാനാര്‍ഥികളും പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്‍റുമാരും നിശ്ചിത മാതൃകയില്‍ തയാറാക്കിയ വരവുചെലവു കണക്കുകള്‍, വൗച്ചറുകള്‍, ബില്ലുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകള്‍ എന്നിവ യോഗത്തില്‍ ഹാജരാക്കി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആദ്യഘട്ട പരിശോധനയില്‍ ഏഴു നിയമസഭാ മണ്ഡലങ്ങളിലെയും അസിസ്റ്റന്‍റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍ തയാറാക്കിയ ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളുമായി ഒത്തുനോക്കി.

ഇവ രണ്ടും തമ്മില്‍ വത്യാസമുള്ള സാഹചര്യത്തില്‍ കണക്കുകള്‍ 48 മണിക്കൂറിനുള്ളില്‍ ടാലിയാക്കി നല്‍കണമെന്ന് ഒബ്സര്‍വര്‍ നിര്‍ദേശം നല്‍കി. ചെലവ് പരിശോധനയില്‍ പങ്കെടുക്കാത്ത സ്ഥാനാര്‍ഥികള്‍ക്ക് ചെലവ് നിരീക്ഷണ വിഭാഗം മോണിറ്ററിംഗ് സെല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും ക്രിമിനല്‍ പശ്ചാത്തലം, കേസുകള്‍ തുടങ്ങിയവ ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ പേരിലുണ്ടെങ്കില്‍ അവയെക്കുറിച്ച് അറിയിക്കണമെന്നും ഒബ്സര്‍വര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥി പ്രതിനിധികള്‍, എആര്‍ഒമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ബിഎസ്പി സ്ഥാനാർഥിക്ക് നോട്ടീസ് നൽകി

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പ് ചെലവുകളുടെ ആദ്യഘട്ട പരിശോധനയില്‍ ഹാജരാകാതിരുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി പി.കെ. ഗീതാ കൃഷ്ണനും, സ്വതന്ത്ര സ്ഥാനാര്‍ഥി കെ.സി. തോമസിനും ചെലവ് നിരീക്ഷണ വിഭാഗം മോണിറ്ററിംഗ് സെല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ക്രിമിനല്‍ പശ്ചാത്തലം, കേസുകള്‍ തുടങ്ങിയവഅറിയിക്കുന്ന ആദ്യ ഘട്ട പത്രപരസ്യം നല്‍കാത്തതിന് അംബേദ്കറേറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി എം.കെ. ഹരികുമാറിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.