തണ്ണിത്തോട്: വനനിയമങ്ങൾ പരിഷ്കരിച്ച് നടപ്പിലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള കൗൺസിൽ ഓഫ് ചർച്ചസ് കറന്റ് അഫയേഴ്സ് കമ്മിറ്റി തണ്ണിത്തോട്ടിൽ സംഘടിപ്പിച്ച സമ്മേളനം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ കാര്യക്ഷമമാക്കാൻ അധികാരികൾ സത്വര നടപടികൾ സ്വീകരിക്കണമെന്നും വനനിയമങ്ങൾ പരിഷ്കരിച്ച് നടപ്പിലാക്കണമെന്നും ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽനിന്ന് മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വന നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെസിസി ഏകദിന ഉപവാസം സംഘടിപ്പിച്ചത്.
മനുഷ്യ ജീവനുകൾ നഷ്ടപ്പെടുകയും ജീവിതം ദുഃസഹമാകുകയും ചെയ്യുന്ന സാഹചര്യം ഗൗരവമായി അധികാരികൾ കാണണമെന്നും ശാശ്വത പരിഹാരം നിർദേശിച്ച് നിയമം നിർമിക്കണമെന്നും വലിയ മെത്രാപ്പോലീത്ത നിർദേശിച്ചു. കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നിർവഹിച്ചു.
കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കറന്റ് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, സോൺ പ്രസിഡന്റ് റവ. ഡെയ്സൺ പി. സാമുവേൽ, സെക്രട്ടറി അനീഷ് തോമസ്, കെസിസി എക്സിക്യൂട്ടീവ് സമിതിയംഗങ്ങളായ ലിനോജ് ചാക്കോ, ഫാ. ജിജോ കെ. ജോയി, ജാൻസി പീറ്റർ, ആഷി സാറാ ഉമ്മൻ, വർഷ മെറിൻ വർഗീസ്,
സോൺ പ്രസിഡന്റ് ഫാ. പി.വൈ. ജസൻ, ഫാ. ജോബിൻ ശങ്കരത്തിൽ, ഫാ. അജി തോമസ് ഫിലിപ്പ്, ഫാ. ഒ.എം. ശമുവേൽ, റവ. അജു പി. ജോൺ, റവ. സജു തോമസ്, റവ. ഷാജി കെ. ജോർജ്, ഫാ. കോശി വി. വർഗീസ്, ഫാ. ജോസഫ് നെടുമ്പന്നാൽ, ജെസി വർഗീസ്, ജോബി ബെന്നി, എം.ജെ. രഞ്ജു, അനൂപ് തോമസ്, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.