കേരളത്തില്‍ ബിജെപിയുടെ താരപ്രചാരകനായി പിണറായി വിജയന്‍ മാറി: എം.എം. ഹസന്‍
Sunday, April 14, 2024 3:57 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ തലത്തില്‍ നരേന്ദ്രമോദിയും ബിജെപിയും പറയുന്നതിനേക്കാള്‍ പതിന്മടങ്ങ് വര്‍ഗീയ പ്രചാരണമാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത്. മോദിയുടെ പ്രീതി സമ്പാദിക്കുകയെന്നതാണ് ഇതിലൂടെ പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ആറാം തവണയും കേരളത്തിലെത്തുന്ന നരേന്ദ്രമോദി ഇവിടേക്ക് വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങള്‍ തന്നെയാണ് പിണറായി വിജയന്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

രാജ്യവ്യാപകമായി വന്‍ സ്വീകാര്യത നേടിയ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയെ ജിന്നാ ലീഗിന്‍റെ മുദ്രയെന്നാണ് മോദി വിശേഷിപ്പിച്ചത്. പിണറായി വിജയനാകട്ടെ, മോദിയേക്കാള്‍ പതിന്‍മടങ്ങ് വര്‍ഗീയത ചേര്‍ത്തു പറഞ്ഞ് പ്രകടന പത്രികയെ എതിര്‍ക്കുന്നു. കേരളത്തില്‍ ബിജെപി രണ്ടിടത്ത് വിജയിക്കുമെന്നാണ് മോദി ആവര്‍ത്തിക്കുന്നത്.

ബിജെപി-സിപിഎം അന്തര്‍ധാര ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണത്. സ്വന്തം പാര്‍ട്ടിയുടേതല്ലാത്ത രണ്ട് സ്ഥാനാര്‍ഥികളെ ബലിയാടാക്കിയിട്ടാണെങ്കിലും മോദിയുടെ പ്രതീക്ഷ നിറവേറ്റാനായി പിണറായി വിജയന്‍ പരമാവധി ശ്രമിക്കുന്നതും ഇന്ത്യാ സഖ്യത്തെ നഖശിഖാന്തം എതിര്‍ക്കുന്നതുമാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തെളിഞ്ഞു കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാ കരി നിയമങ്ങളും എടുത്തുകളയും. ബിജെപി അധികാരത്തില്‍ വരില്ല. അവര്‍ക്ക് 200 സീറ്റില്‍ താഴെ മാത്രമാകും ലഭിക്കുക. ആര്‍എസ്എസ് സര്‍വേയിലും ഇത് വ്യക്തമായിട്ടുണ്ട്. അധികാരത്തില്‍ വരില്ലെന്നറിഞ്ഞ മോദിയും ബിജെപിയും ഇപ്പോള്‍ കിതയ്ക്കുകയാണ്.

മുപ്പത് വെള്ളിക്കാശിനു ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യഥാര്‍ഥ അവതാരമാണ് അനില്‍ കെ. ആന്‍റണി. മാതാപിതാക്കളെ ദൈവമായി കണക്കാക്കണമെന്നാണ്. എന്നാല്‍, ഏവരും അംഗീകരിക്കുന്ന സംശുദ്ധ നേതാവായ എ.കെ. ആന്‍റണിയെ കാലഹരണപ്പെട്ട നേതാവെന്നാണ് അനില്‍ ആന്‍റണി വിശേഷിപ്പിച്ചത്. നാല് വോട്ടിനു വേണ്ടി പിതൃത്വത്തെ പോലും തള്ളി പറയുന്ന അനില്‍ ആന്‍റണി പത്തനംതിട്ടയില്‍ ജയിക്കില്ലെന്ന് ഉറപ്പാണ്. കെട്ടിവെച്ച കാശ് കിട്ടില്ല.

ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെ. ശിവദാസന്‍ നായര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ജോണ്‍സണ്‍ വിളവിനാല്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റിങ്കു ചെറിയാന്‍, കാട്ടൂര്‍ അബ്ദുള്‍സലാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.