സംസ്ഥാനത്തെ പ്രതിസന്ധിക്കു കാരണം നിര്‍വഹണ മേഖലയിലെ പിഴവെന്ന് കേന്ദ്രമന്ത്രി
Sunday, April 14, 2024 4:04 AM IST
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക നിര്‍വഹണപ്പിഴവും പിടിപ്പുകേടും ധൂര്‍ത്തും അഴിമതിയുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും ആക്കിയതെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

സമഗ്ര വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. അത് അനുസരിച്ചുള്ള സാമ്പത്തിക സഹായം കേരളത്തിനും നല്‍കുന്നുണ്ട്. മോദി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നികുതി വിഹിതമായി 1,55,649 കോടിയും സാമ്പത്തിക സഹായമായി 1,49,311 കോടിയും പ്രത്യേക ധനസഹായമായി 1,800 കോടിയും സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്.

സംസ്ഥാനം വലിയ സാമ്പത്തിക പരാധീനതയിലാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരിക്കുന്നുവെന്നു പുറത്തും പറഞ്ഞു കൊണ്ടിരിക്കുന്നത്. അതു കൂടാതെ സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍, ക്ഷേമപദ്ധതികള്‍ എന്നിവയില്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്.

ദേശീയപാത ആറുവരിയായിട്ടുള്ള വികസനം, ജലജീവന്‍ മിഷന്‍, കൊച്ചി മെട്രോ, ആയുഷ്മാന്‍ ഭാരത് യോജന, പ്രധാനമന്ത്രി ആവാസ് യോജന, കിസാന്‍ സമ്മാന്‍ നിധി, കൊച്ചി സ്മാര്‍ട്ട് മിഷന്‍, അമൃത് പദ്ധതി തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനമല്ലാതെ മറ്റൊന്നും സംസ്ഥാനത്ത് നടക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കെതിരേ തട്ടിക്കൂട്ടിയിട്ടുള്ള പ്രതിപക്ഷനിര ഒന്നടങ്കം അഴിമതിക്കാരാണെന്നും അവര്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്‍റണി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി കരമന ജയന്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് വി.എ. സൂരജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.