കുടിവെള്ളപദ്ധതി ഭാരവാഹികൾ നിർധന കുടുംബത്തിന് കുടിവെള്ളം നിഷേധിക്കുന്നെന്ന്
Sunday, April 14, 2024 3:30 AM IST
തോപ്രാംകുടി: നിർധന കുടുംബത്തിന് കുടിവെള്ളം നിഷേധിക്കുന്നതായി പരാതി. വാത്തിക്കുടി കുളത്തിങ്കൽ ജോസിനും കുടുംബത്തിനുമാണ് കുടിവെള്ളം നിഷേധിക്കപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി വാടകയ്ക്ക് താമസിച്ചിരുന്ന ജോസും കുടുംബവും സ്വന്തമായി വാങ്ങിയ നാലു സെന്‍റ് സ്ഥലത്ത് അടുത്തകാലത്താണ് താത്കാലികമായി ഷെഡ്ഡ് നിർമിച്ച് താമസം തുടങ്ങിയത്.

എന്നാൽ, കുടിവെള്ളമില്ലാത്തതിനാൽ ഈ കുടുംബം ദുരിതത്തിലാണ്. ജലനിധി പദ്ധതിയുടെയും എസ്‌ടി കുടിവെള്ള പദ്ധതിയുടെയും പൈപ്പുകൾ ജോസിന്‍റെ വീടിനു സമീപത്തുകൂടി കടന്നുപോകുന്നുണ്ടെങ്കിലും കുടിവെള്ള കണക്‌ഷൻ നല്കാൻ കുടിവെള്ള പദ്ധതിയുടെ ഭാരവാഹികൾ തയാറാകുന്നില്ലെന്നാണ് ജോസിന്‍റെ പരാതി. കുടിവെള്ളം നിഷേധിച്ചതിനെതിരേ പരാതിയുമായി ജോസും കുടുംബവും ജില്ലാ കളക്‌ടറെ സമീപിച്ചു.

കുടിവെള്ളം നല്കാൻ കളക്ടർ ഷീബ ജോർജ് ഉത്തരവിട്ടെങ്കിലും കുടിവെള്ളം നല്കില്ലെന്ന വാശിയിലാണ് പദ്ധതിയുടെ പ്രാദേശിക നേതാക്കൾ. പ്രശ്നത്തിൽ പഞ്ചായത്ത് ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. എസ്‌ടി കുടിവെള്ള പദ്ധതിയുടെ ഭാരവാഹിയായ മുൻ ബ്ലോക്ക് പഞ്ചായത്തംഗമാണ് കുടിവെള്ളം നല്കാൻ തടസം നില്ക്കുന്നതെന്നു ജോസ് പറയുന്നു.

കുളത്തിൽ ആവശ്യത്തിലധികം വെള്ളമുള്ളപ്പോഴാണ് കുടിവെള്ളം നല്കാതിരിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കൾ ഉപയോഗിച്ചു കഴിഞ്ഞ് ബാക്കിയുള്ള വെള്ളം ഒഴുകിപ്പോവുകയും ഭാരവാഹി ഉൾപ്പെടെയുള്ളവർ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പാവപ്പെട്ട കുടുംബത്തിനു കുടിവെള്ളം നല്കാൻ തയാറാകുന്നില്ല.

ആവശ്യത്തിന് വെള്ളമില്ലെന്നും അഥവാ കണക്‌ഷൻ നല്കിയാൽ ഭീമമായ തുക നൽകണമെന്നും ജലനിധിയുടെ ഭാരവാഹി പറയുന്നു. ജില്ലാ കളക്‌ടറുടെ ഉത്തരവ് നടപ്പാക്കാൻ പഞ്ചായത്ത് തയാറാകണമെന്നും കുടിവെള്ളം ഉടൻ ലഭ്യമാക്കണമെന്നും രോഗിയായ ജോസും കുടുംബവും ആവശ്യപ്പെട്ടു.