മംഗളാദേവിയിൽ ചിത്രപൗർണമി: സുരക്ഷിത ദർശനം ഒരുക്കും
Sunday, April 14, 2024 3:37 AM IST
ഇടുക്കി: ഈ വർഷത്തെ മംഗളാദേവി ചിത്രപൗർണമി ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുരക്ഷിത ദർശനത്തിനായി എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ കളക്‌ടർ ഷീബ ജോർജ്.

ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്ന അന്തർസംസ്ഥാന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്‌ടർ. ഉത്സവ ദിവസമായ 23ന് പുലർച്ചെ ആറു മുതൽ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ സജ്ജീകരണങ്ങൾ ജില്ലാ കളക്‌ടർ ഷീബ ജോർജിന്‍റെയും തേനി ജില്ലാ കളക്‌ടർ ആർ.വി. ഷാജീവനയുടെയും നേതൃത്വത്തിൽ വിലയിരുത്തി.
രാവിലെ നാലു മുതൽ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാർ, സഹായികൾ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിടും.

തുടർന്ന് ട്രാക്‌ടറുകളിൽ ഭക്ഷണവും എത്തിക്കും. ഓരോ ട്രാക്‌ടറുകളിലും ആറുപേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. 18 വയസിൽ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. ഉച്ചയ്ക്ക് 2.30നുശേഷം ആരെയും മലമുകളിലേക്ക് കടത്തിവിടില്ലെന്നും വൈകുന്നേരം 5.30നുശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാൻ അനുവദിക്കില്ലെന്നും കളക്‌ടർ പറഞ്ഞു.

ആർടിഒ നിഷ്കർഷിക്കുന്ന തുക മാത്രമേ ട്രിപ്പ് വാഹനങ്ങൾ ഭക്തരിൽനിന്നും ഈടാക്കാൻ പാടുള്ളൂ. ഡിസ്പോസബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളോ ക്ഷേത്രപരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ നാലുചക്ര വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങൾ പാടില്ല.

ക്ഷേത്രത്തിലേക്ക് പോകാനുള്ള വാഹനങ്ങൾക്ക് ആർടിഒ പാസ് നൽകും. കുമളി ബസ് സ്റ്റാൻഡിൽ 20, 21, 22 തീയതികളിൽ ഇരു സംസ്ഥാനങ്ങളുടെയും ആർടിഒമാരുടെയും പോലീസിന്‍റെയും നേതൃത്വത്തിൽ ഫിറ്റ്നസ് പരിശോധിച്ച് പാസ് നൽകും.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്റ്റിക്കർ വാഹനത്തിൽ പതിപ്പിക്കണം. ഉത്സവദിവസം വാഹനങ്ങളിൽ അമിതമായി ആളെ കയറ്റാൻ അനുവദിക്കില്ല. കുമളി ബസ് സ്റ്റാൻഡ്, അമലാംബിക സ്കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും.