വീട്ടിൽനിന്നും വോട്ട് പദ്ധതി ആരംഭിച്ചു
Monday, April 15, 2024 11:52 PM IST
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ 85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരും അവരവരുടെ വീടുകളിൽ വോട്ട് രേഖപ്പെടുത്തുന്ന വീട്ടിൽനിന്നും വോട്ട് പദ്ധതി ആരംഭിച്ചു.

ഏഴ് നിയോജക മണ്ഡലങ്ങളിലായി 7852 വോട്ടുകളാണ് വീടുകളിൽ രേഖപ്പെടുത്താനുള്ളത്. ഇതിനായി അസി. റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ 100 ടീമുകളെയാണ് ഇടുക്കി മണ്ഡലത്തിൽ നിയോഗിച്ചിരിക്കുന്നത്. രണ്ട് പോളിംഗ് ഓഫീസർമാർ,മൈക്രോ ഒബ്സർവർ , വീഡിയോഗ്രാഫർ, പോലീസ് ഉദ്യോഗസ്ഥൻ എന്നിവരുൾപ്പെടുന്നതാണ് ഒരു ടീം. ബൂത്ത് ലെവൽ ഓഫീസർമാരും സംഘത്തെ അനുഗമിക്കും.

പോസ്റ്റൽ ബാലറ്റ് രൂപത്തിൽ സീൽ ചെയ്ത് ഏഴ് നിയോജകമണ്ഡലങ്ങളിലെയും വോട്ടുകൾ അതാത് ദിവസം തന്നെ അസി. റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും. 19 വരെയാണ് വീട്ടിൽ നിന്നും വോട്ട് സൗകര്യം മണ്ഡലത്തിലുണ്ടാവുക.

ഈ ദിവസങ്ങളിൽ പട്ടികയിലുള്ള ഏതെങ്കിലും വോട്ടറെ സന്ദർശിക്കാൻ സാധിക്കാതെ വന്നാൽ 20 മുതൽ 24 വരെ ഒരിക്കൽ കൂടി ഭവന സന്ദർശനം നടത്തും. ഹോം വോട്ടിംഗിനുള്ള അപേക്ഷ അംഗീകരിച്ചവർക്ക് യാതൊരു കാരണവശാലും 26ന് പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യുന്നതിന് സാധിക്കില്ല.

മുൻകൂട്ടി അപേക്ഷ നൽകിയ ഭിന്നശേഷിക്കാർക്കും 85 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽ നിന്നും വോട്ട് ചെയ്യുന്നതിന് അവസരം ലഭിക്കുന്നത്.