ഇടതുപക്ഷം നടത്തുന്ന കള്ളപ്രചാരണം ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കാനെന്ന്
Wednesday, April 17, 2024 2:56 AM IST
കട്ടപ്പന: കോൺഗ്രസ് പ്രകടനപത്രികയ്ക്ക് എതിരേ ഇടതുപക്ഷം നടത്തുന്ന കള്ളപ്രചാരണം ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് കെപിസിസി മീഡിയ വക്താവ് അഡ്വ. സേനാപതി വേണു, ഡിസിസി വൈസ് പ്രസിഡന്‍റ് മുകേഷ് മോഹനൻ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് തോമസ് മൈക്കിൾ എന്നിവർ ആരോപിച്ചു.

പ്രകടന പത്രികയിലെ 42, 43 പേജുകളിൽ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഇന്നിപ്പറയുകയാണ് ചെയ്തിട്ടുള്ളത്. അതിനുവേണ്ടി ആവിഷ്‌കരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചു പ്രകടനപത്രികയിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ ഇടുക്കി ജില്ലയെന്നോ കേരളമെന്നോ പ്രത്യേകം പ്രതിപാദിച്ചിട്ടില്ല.

എന്നാൽ, ജനങ്ങളെ കുടിയിറക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായി വനവിസ്തൃതി വർധിപ്പിക്കാൻ ന്യായപത്ര പ്രകടന പത്രികയിൽ പരാമാർശമുണ്ടെന്ന പ്രചാരണം മലയോര ജനതയെ കബളിപ്പിക്കാനുള്ള ശ്രമമാണ്.

യഥാർഥത്തിൽ എൽഡിഎഫ് സർക്കാരാണ് വനവിസ്തൃതി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. 2022 മെയിൽ കുഞ്ചിത്തണ്ണി വില്ലേജിൽ 87.37 ഹെക്ടർ റവന്യു ഭൂമി വനഭൂമിയായി വിജ്ഞാപനം ചെയ്തു.

2023ൽ ചിന്നക്കനാൽ വില്ലേജിലെ വിവിധ ബ്ലോക്ക് നമ്പറുകളിൽപ്പെട്ട 364.89 ഹെക്ടർ ഭൂമി വനഭൂമിയായി നോട്ടിഫിക്കേഷൻ ഇറക്കി. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിനായി കുടയത്തൂർ പഞ്ചായത്തിൽ ഏറ്റെടുത്ത 280 ഹെക്ടർ ഭൂമികൂടി വനഭൂമിയായി വിജ്ഞാപനം ചെയ്തു. ഇവരാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ വനവിസ്തൃതി വർധിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു എന്ന് ആരോപിക്കുന്നത്.

ഹൈറേഞ്ച് മൗണ്ടൻ ലാൻസ്‌കേപ്പ് പ്രോജക്‌ട് ചെറുത്തു തോൽപ്പിച്ചെന്നാണ് എൽഡിഎഫ് പ്രചാരണം. എന്നാൽ, ഈ പ്രോജക്‌ടിനു വേണ്ടി ഈ സർക്കാർ ചെലവഴിച്ചത് 12 കോടി രൂപയാണ്. ഈ കപട രാഷ‌്ട്രീയം ഇടുക്കിക്കാർ തിരിച്ചറിയണം. ഇടതു സർക്കാർ ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ സമ്പൂർണ നിർമാണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

കോൺഗ്രസി‍ന്‍റെ പ്രകടന പത്രികയ്‌ക്കെതിരേ സമരം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷം പ്രതിഷേധ ജ്വാല തീർക്കേണ്ടത് ക്ലീഫ് ഹൗസിനു മുന്നിലാണെന്നും അവർ പറഞ്ഞു.