പെരുമ്പാവൂരിൽ മയക്കുമരുന്ന് ശേഖരം പിടികൂടി
Sunday, April 14, 2024 4:25 AM IST
പെരുമ്പാവൂർ: ഹെറോയിനുമായി ഇതര സംസ്ഥാന സ്വദേശിയെ എക്സൈസ് പിടികൂടി. 45 വർഷത്തോളമായി പെരുമ്പാവൂരിൽ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശി അബ്ബാസ് ഫിറോസാണ് പിടിയിലായത്.

ലോക്സഭാ ഇലക്ഷൻ, വിഷുവിന്‍റെയും സാഹചര്യങ്ങളിൽ എക്സൈസ് കമ്മീഷണറുടെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെയും നിർദേശാനുസരണം എറണാകുളം ജില്ലയിൽ നടത്തിവരുന്ന കർശന പരിശോധനകളുടെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.

പിടികൂടിയ ഹെറോയിൻ വിപണിയിൽ 25 ലക്ഷത്തോളം വിലമതിക്കുന്നതാണ്. 13 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 129 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. പെരുമ്പാവൂരിലെ എക്സൈസ് സംഘം മാസങ്ങളായി നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ഇയാളെ പെരുമ്പാവൂർ കണ്ടന്തറയിൽനിന്നും പിടികൂടുന്നത്.

കഴിഞ്ഞമാസം പെരുമ്പാവൂരിൽ നിന്നുതന്നെ ഹെറോയിനുമായി പിടികൂടിയ ആസാം സ്വദേശിനിയായ വനിതയ്ക്ക് ഹെറോയിൻ കൈമാറിയത് ഇയാളാണെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എബി സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.