സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത : സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കുന്നു: കെസിബിസി
Sunday, April 21, 2024 4:28 AM IST
കൊച്ചി: സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം ലഹരിമാഫിയ സംസ്ഥാനത്ത് പിടി മുറുക്കുന്നതായി കെസിബിസി മദ്യവിരുദ്ധ സമിതി. എറണാകുളം-അങ്കമാലി അതിരൂപത രജത ജൂബിലി സമ്മേളനം. വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വ്യാപനം വര്‍ധിച്ചു. ദീര്‍ഘദൂര യാത്രകളും, കലാമേളകളും ലഹരി വസ്തുക്കളുടെ ഉപഭോഗത്തിനു മറയാകുന്നു. കേരളം മയക്കുമരുന്ന് മാഫിയകളുടെ ഹബ്ബായി മാറി.

നാടെങ്ങും മദ്യമൊഴുക്കി കുടുംബം തകര്‍ക്കുന്നവരെ ഈ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞ് ജനാധിപത്യ പ്രക്രിയയിലൂടെ തിരിച്ചടി നല്‍കണം. മദ്യ വ്യാപനത്തിന്‍റെ നടത്തിപ്പുകാരായ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ നീക്കങ്ങള്‍ തട്ടിപ്പും ജനവഞ്ചനയുമാണ്. മയക്കുമരുന്നുകളും സംസ്ഥാനത്ത് വ്യാപകമായി.

മദ്യവര്‍ജനത്തിനായി ചെറുവിരല്‍ അനക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചതായി സമിതി കുറ്റപ്പെടുത്തി. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സമിതി രജത ജൂബിലി സമ്മേളനം അഭിപ്രായപ്പെട്ടു.

കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്ന സമ്മേളനം അതിരൂപത വികാരി ജനറാള്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്‍റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. കേരള മദ്യനിരോധന സമിതി പ്രസിഡന്‍റ് ടി.എം. വര്‍ഗീസ് സെമിനാര്‍ നയിച്ചു. ഡയറക്ടര്‍ ഫാ. ടോണി കോട്ടയ്ക്കല്‍, ഫാ.പോള്‍ കാരച്ചിറ, ജോണ്‍സണ്‍ പാട്ടത്തില്‍,

ഷൈബി പാപ്പച്ചന്‍, എം.പി. ജോസി, സിസറ്റര്‍ ജോയ്‌സി, സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ മരിയൂസ, ശോശാമ്മ തോമസ്, ചെറിയാന്‍ മുണ്ടാടന്‍, ജോര്‍ജ് ഇമ്മാനുവല്‍, കെ.വി. ജോണി, തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത്, ജെയിംസ് ഇലവുംകുടി, കെ.വി. ഷാ, ബെന്നി തോമസ്, വര്‍ഗീസ് കോളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.