മാന്പഴ വരവ് തുടങ്ങി; വിപണി സജീവമായി
Monday, April 22, 2024 4:37 AM IST
മൂവാറ്റുപുഴ: വേനൽ കടുത്തതോടെ നഗരത്തിൽ മാന്പഴ വിപണി തകൃതിയായി . കടുത്ത വേനലിൽ ആവശ്യക്കാരേറിയതോടെയാണ് മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനങ്ങളിലും, തെരുവോരങ്ങളിലുമെല്ലാം മാന്പഴ വിപണി സജീവമായി.

മലയാളികളുടെ ഇഷ്ടതാരമായ മൂവാണ്ടൻ, പ്രിയോർ ഇനങ്ങളിലുള്ള മാന്പഴങ്ങളാണ് മൂവാറ്റുപുഴയിലെ തെരുവോരങ്ങൾ കൈയടക്കിയത്.പേഴയ്ക്കാപ്പിള്ളി സ്വദേശികളായ ബഷീറും, സക്കീറും ചേർന്ന് ത്രിവേണി സംഗമ ഭൂമിയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് രാവിലെ പറിച്ചെടുക്കുന്ന വിഷരഹിതമായ മാന്പഴങ്ങളാണ് നഗരത്തിലെ തെരുവോരങ്ങളിൽ പ്രധാനമായും വിൽപനക്കായി എത്തിക്കുന്നത്.

ആശ്രമം സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപവും, ബിഒസി, വെള്ളൂർക്കുന്നം എന്നിവിടങ്ങളിലും ചെറിയ കുട്ടകളിലാണ് മാന്പഴങ്ങൾ എത്തിക്കുന്നത്. നാട്ടിലെ മാന്പഴമായതിനാൽ ആവശ്യക്കാരേറെയാണ്. രാവിലെ ഏഴിന് ആരംഭിക്കുന്ന കച്ചവടം വൈകുന്നേരം ആറോടെ അവസാനിക്കും.

ആറ് വർഷത്തോളമായി ഇവർ നഗരത്തിലെ വിവിധയിടങ്ങളിൽ മാന്പഴം കച്ചവടം നടത്തുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം കച്ചവടം കുറവാണെന്നാണ് ഇരുവരും പറയുന്നത്. 90 രൂപയാണ് ഒരു കിലോ മൂവാണ്ടൻ മാന്പഴത്തിന്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വിവിധ ഇനങ്ങളിലുള്ള മാന്പഴങ്ങൾ ഇടംപിടിച്ച് കഴിഞ്ഞു.

വിപണിയെ വർണാഭമാക്കി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മൂവാണ്ടൻ, പ്രിയോർ, സിന്ദൂരം, അപ്പൂസ് തുടങ്ങിയ ഇനങ്ങൾ എത്തിതുടങ്ങി. മൂവാണ്ടൻ 70, പ്രീയൂർ 120, സിന്ദൂരം 120, അപ്പൂസ് 100 എന്നിങ്ങനെയാണ് വ്യാപാര സ്ഥാപനങ്ങളിലെ വില.

വേനൽ തുടരുന്നതിനാൽ നഗരത്തിലെ പഴ വിപണി നേരത്തേ സജീവമായിരുന്നു. മാന്പഴ വരവ് തുടങ്ങിയതോടെ നഗരത്തിലെ മാന്പഴ കച്ചവടവും സജീവമായി. വേനൽ ശക്തമായി തുടരുന്നതിനാൽ മാന്പഴ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.