ഡാര്‍വിന്‍: വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ച് റവ.ഡോ. ജോൺ പുതുവ രചിച്ച നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു. ഡാർവിൻ സെന്‍റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ കാർലോ അക്യുട്ടിസിന്‍റെ വിശുദ്ധ പദവി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അനുസ്മരണത്തിൽ പാരിഷ് സേഫ്ഗാർഡിംഗ് ഓഫീസർ ലൈസാ ബേബി, ഏഴാം ക്ലാസ് മതബോധന വിദ്യാർഥികൾക്ക് കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു.

കാർലോ അക്യുട്ടിസ് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഇടവകയിലെ കുട്ടികൾക്ക് വേദപാഠം പഠിപ്പിച്ചതിന്‍റെ ഓർമ പുതുക്കാനാണ് ഏഴാം ക്ലാസുകാർക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തതെന്ന് ഗ്രന്ഥകാരനും ഇടവക വികാരിയുമായ ഡോ. ജോൺ പുതുവ പറഞ്ഞു.

2014 മുതൽ ഇറ്റലിയിലെ അസീസിയിലുള്ള കാർലോയുടെ കബറിടം സന്ദർശിക്കുകയും 2017ൽ വിശുദ്ധന്‍റെ ഭവനം സന്ദർശിക്കുകയും ചെയ്തതിന്‍റെ ആത്മീയ വെളിച്ചത്തിലാണ് ഇന്ത്യൻ ഭാഷയിൽ ആദ്യമായി മലയാളത്തിലും പിന്നീട് ഇംഗ്ലിഷിലും ഹിന്ദിയിലുമായി വിശുദ്ധ കാർലോ അക്യുട്ടിസിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്.


2024 നവംബറിൽ വീണ്ടും അസ്‌സീസിയിലും മിലാനിലും സന്ദർശനം നടത്തി വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ പേജിലും ബഹുവർണ ചിത്രങ്ങളോടുകൂടി പ്രധാനമായും കുട്ടികൾക്കായി ഇംഗ്ലിഷിൽ നാലാമത്തെ പുസ്തകം തയാറാക്കിയതെന്ന് റവ. ഡോ. ജോൺ പുതുവ പറഞ്ഞു.

എറണാകുളത്തെ മാർ ലൂയിസ് പബ്ലിക്കേഷൻസ് ആണ് പുസ്തകം വിതരണം ചെയ്യുന്നത്. പുസ്തകത്തിന്‍റെ കോപ്പികൾ ആവശ്യമുള്ളവർക്ക് നേരിട്ട് വിതരണം ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.