Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മഹാത്മസംഗീതം!
മഹാത്മാ ഗാന്ധി! ആ പേരിൽ കുടികൊള്ളുന്നത് എന്തൊക്കെയാണ്!! കാലദേശഭേദങ്ങൾക്കപ്പുറം മനുഷ്യനെക്കുറിച്ചുള്ള മഹത്തായ ഒരു ചിന്തയുടെ സാരാംശമാണ് ആ പേര്. സ്വന്തം ജീവിതം സന്ദേശമാക്കിയ അദ്ദേഹത്തിന് സംഗീതത്തെയും കലകളെയും സ്നേഹിച്ച മനസുമുണ്ടായിരുന്നു.
ഒരിക്കൽ ആരോ ഗാന്ധിജിയോടു ചോദിച്ചു: അങ്ങേക്ക് സംഗീതം ഇഷ്ടമല്ലേ?
അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:
എന്റെയുള്ളിൽ സംഗീതവും തമാശകളും ഇല്ലായിരുന്നെങ്കിൽ കഠിനമായ ജോലിഭാരംകൊണ്ട് ഞാൻ മരിച്ചുപോയേനെ...
സംഗീതത്തെ ഗാന്ധിജി സമീപിച്ചിരുന്നത് വ്യത്യസ്തമായൊരു തത്വചിന്തയിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ- തൊണ്ടയിൽനിന്നു മാത്രം പുറപ്പെട്ടുവരുന്നതല്ല സംഗീതം. മനസിന്റെയും ഇന്ദ്രിയങ്ങളുടെയും ഹൃദയത്തിന്റെയും സംഗീതമുണ്ട്. അതെ, സംഗീതത്തിലെ ആത്മാംശമായിരുന്നു അദ്ദേഹത്തിനു മുഖ്യം.
ഹൃദയത്തിന്റെ ട്യൂണിംഗ്
ഗാന്ധിജി ഒരിക്കൽ പറഞ്ഞു: ഹൃദയത്തിന്റെ തന്ത്രികൾ കൃത്യം ട്യൂണിംഗിൽ ആയിരിക്കുന്പോൾ മാത്രമാണ് സംഗീതം പിറക്കുന്നത്. സബർമതിയിലെ സത്യഗ്രഹ ആശ്രമത്തിൽ സംഗീതാധ്യാപകനായിരുന്ന പണ്ഡിറ്റ് നാരായണ്‍ മോരേശ്വർ ഖരേയ്ക്ക് 1924 ഒക്ടോബർ ഏഴിന് എഴുതിയ കത്തിൽ ഗാന്ധിജി പങ്കുവച്ച ചിന്തകൾ ഇപ്രകാരമാണ്:
ആത്മീയ വികാസത്തിനുള്ള ഉപാധിയായി ഞാൻ സംഗീതത്തെ കണ്ടുതുടങ്ങിയത് മെല്ലെ മെല്ലെയാണ്. ആത്മാവിന്റെ ഉന്നതി സാധ്യമാക്കുന്ന സൃഷ്ടിപരമായ പ്രവൃത്തിയാണ് സംഗീതം. അതിലൂടെ ഞാൻ അനുഭവിക്കുന്ന ആഹ്ലാദം വിവരിക്കുകവയ്യ. ഇന്ദ്രിയങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണ നൽകുംവിധം എല്ലാവരും ഭജനുകൾ പാടാൻ താങ്കളുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തുക.
സംഗീതത്തെക്കുറിച്ചുള്ള ഈ വിശാലമായ കാഴ്ചപ്പാട് അദ്ദേഹം എല്ലാക്കാലവും നവീകരിച്ചുകൊണ്ടിരുന്നു.
1926ൽ ഹൈദരാബാദിൽ അദ്ദേഹം പറഞ്ഞതിങ്ങനെ: ഐക്യം, യോജിപ്പ്, പരസ്പര സഹായം എന്നിവയെ സംഗീതത്തിന്റെ അർഥങ്ങളാക്കുകയാണെങ്കിൽ ജീവിതത്തിന്റെ ഒരുഘട്ടത്തിലും നമുക്കതിനെ നിരസിക്കാനാവില്ല. മാതാപിതാക്കൾ കുട്ടികളെ സംഗീതം അഭ്യസിക്കാൻ അയയ്ക്കുന്നത് ദേശീയോദ്ഗ്രഥനത്തിനു സഹായകമാവുമെന്നും അദ്ദേഹം കരുതിയിരുന്നു.
രഘുപതി രാഘവ...
ലക്ഷ്മണാചാര്യയുടെ വരികൾക്ക് പണ്ഡിറ്റ് വിഷ്ണു ദിഗംബർ പലൂസ്കർ ഈണമിട്ട രഘുപതി രാഘവ എന്ന രാമഭക്തിഗാനം ജനഹൃദയങ്ങൾ കീഴടക്കിയതാണ്. വരികളുടെ ഭംഗിയും സുന്ദരമായ ഈണവും പരസ്പരം മത്സരിക്കുന്ന ഗാനം. സബർമതി മുതൽ ദണ്ഡിവരെ 24 ദിവസം നീണ്ട 384 കിലോമീറ്റർ കാൽനടയാത്രയിൽ ഗാന്ധിജി ഈ ഗാനത്തെയും ഒപ്പം കൂട്ടിയിരുന്നു. സഹയാത്രികർക്ക് ആവേശം പകരാനും യാത്രാക്ഷീണം മറക്കാനും സംഗീതം സഹായിച്ചു. മഹാത്മജി പാടിക്കൊടുക്കുന്ന വരികൾ ജനങ്ങൾ ഏറ്റുപാടിക്കൊണ്ടിരുന്നു.
സുന്ദരവിഗ്രഹ മേഘശ്യാം, ഗംഗാ തുളസി സാളഗ്രാം എന്ന വരികൾക്കു പകരം ഗാന്ധിജി പാടിക്കൊടുത്തത് സീതാറാം സീതാറാം, ഭജ് പ്യാരേ തൂ സീതാറാം ഈശ്വര്‍ അല്ലാ തേരേ നാം, സബ്കോ സന്മതി ദേ ഭഗ്വാൻ എന്നായിരുന്നു. ഈശ്വരനെന്നും അള്ളായെന്നും വിളിക്കുന്നത് ഒരു ദൈവത്തെ തന്നെ എന്ന ചിന്തകൂടി ഉൾപ്പെടുത്തി ആ ഭക്തിഗാനത്തെ ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുദ്രാഗാനങ്ങളിലൊന്നാക്കി മാറ്റി.
ജാതിമതഭേദമെന്യേ ഏവരെയും ഒരുമിപ്പിച്ചു നിർത്തുന്ന, അവർക്ക് മഹത്തായ ആവേശം പകരുന്ന ഗാനമായി അതുയർന്നു. വന്ദേമാതരത്തിനും ദേശീയഗാനത്തിനുമൊപ്പം പ്രശസ്തമായ രഘുപതി രാഘവ. ഗാന്ധിജിയുടെ ഗാനമായാണ് ഇന്നത് അറിയപ്പെടുന്നതും അനുഭവപ്പെടുന്നതും.
ബ്രിട്ടീഷുകാർക്കെതിരേ ജനങ്ങളെക്കൂട്ടാൻ മോഹൻദാസ് ഗാന്ധി ഉപയോഗിക്കുന്ന പാട്ട് എന്നവിധത്തിലാണ് വിദേശമാധ്യമങ്ങൾ അക്കാലത്ത് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. വിഖ്യാതനായ അമേരിക്കൻ ഫോക് ഗായകൻ പീറ്റ് സീഗെർ 1964ലെ സ്ട്രേഞ്ചേഴ്സ് ആൻഡ് കസിൻസ് എന്ന ആൽബത്തിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു.
സത്യ, അഹിംസാ രാഗങ്ങൾ
ഗാന്ധിജിയുടെ പ്രിയപ്പെട്ട രാഗങ്ങൾ സത്യവും അഹിംസയുമാണെന്ന് പറയാറുണ്ട്. സ്വദേശിയും ഖാദിയും അദ്ദേഹം ഉപയോഗിച്ച ഥാട്ടുകൾ. വാദി, സംവാദി സ്വരങ്ങൾ ബ്രഹ്മചര്യവും നിസ്വാർഥതയും. അസത്യവും ഹിംസയുമാകട്ടെ വർജിതസ്വരങ്ങളാണ്. ചർക്കയുപയോഗിച്ചുള്ള സാധകം അദ്ദേഹം ഒരിക്കലും ഒഴിവാക്കിയിരുന്നുമില്ല. ചർക്കയുടെ താളത്തിൽ സംഗീതം അന്തർലീനമാണെന്ന് അദ്ദേഹം കരുതി.
വികാരങ്ങളെ മാറ്റാനും നിയന്ത്രിക്കാനും ശക്തിയുള്ളതാണ് സംഗീതമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബഹളത്തിൽ മുങ്ങിയ വന്പൻ ജനക്കൂട്ടങ്ങളെ ശാന്തരാക്കാൻ ദേശീയഗാനം മതി. ജീവിതകാലം മുഴുവൻ ഒരു പാട്ടുപോലെ സംഗീതാത്മകവും മധുരവുമാക്കാൻ ശ്രമിക്കണം. അതിനു സത്യസന്ധത പരിശീലിക്കണം. ജീവിതം സംഗീതാത്മകമാക്കുകയെന്നാൽ അതിനെ ദൈവത്തിൽ ലയിപ്പിക്കുകയുമാണ്. രാഗവും ദ്വേഷ്യവും വെടിഞ്ഞ് ആഹ്ലാദം രുചിക്കണം.
ഭജനുകളിൽ തുടങ്ങി ഭജനുകളിൽ അവസാനിക്കുന്ന ദിനങ്ങളിലൂടെയാണ് അദ്ദേഹം ഏതു തിരക്കുകളിലും കടന്നുപോയത്. ഭൂമിയൊരു സംഗീതാത്മകമായ സ്ഥലമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രുതിശുദ്ധവും താളനിബദ്ധവുമായ ജീവിതമായിരുന്നു ഗാന്ധിജിയുടേത്. അതുതന്നെയാണ് അദ്ദേഹം തന്ന സന്ദേശവും.
ഹരിപ്രസാദ്
എന്നെപ്പോലെയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യണം
ആനന്ദത്തില്‍ നിന്നു പൂക്കാലത്തിലേക്ക് എത്തുമ്പോള്‍ ഞാനും എന്നിലെ അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. മെയ്ഡ് ഇന്‍ ക്യാരവാ
ചങ്കാണ് എന്റെ യേശു...
“ചങ്കാണ്... ചങ്കാണ് എന്റെ യേശു...
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവനേശു...’’ ആസ്വാദകരെ കീഴടക്കിയ ഈ ഗാനം ഇപ്പ
നേട്ടങ്ങളിൽ അനു സിത്താര
സിനിമയിൽ ഒരു ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. അഭിനയിച്ച സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ
മക്കളെ കാത്തിരിക്കുന്നവർ
നാലു മക്കൾ കുടുംബസമേതം വിദേശങ്ങളിൽ കഴിയുന്നു. അവരുടെ വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും. യൂറോപ്പിലും അമേരി
ഖുംറാൻ ഗുഹകൾ
ചാവുകടലിന്റെ വടക്കേ അറ്റത്ത്, അതിന്റെ പടിഞ്ഞാറേ കരയിൽ ഒന്നര കിലോമീറ്റർ അകത്തേക്കു മാറിക്കിടക്കുന്ന പുരാവസ്തു ഗവേ
ചരിത്രത്തിലേക്ക് ശിരസുയർത്തി ഫോർട്ട് വില്യം
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രശേഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് കോൽക്കത്തയിലെ ഫോർട്ട് വില്യം. നി
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേ
പത്മരാജന്റെ ആത്മരാഗങ്ങള്‍...
ലോകത്ത് ഒരൊറ്റയാളോടു മാത്രമേ അസൂയയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പത്മരാജന്- അതു യേശുദാസിനോടായിരുന്നു. എന്നാല്‍ പത്മ
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തി
കമിറ്റ്മെന്റിന്റെ പേരില്‍ സിനിമ നിർമിക്കില്ല, കഥയാണു ഹീറോ
സിനിമാനിര്‍മാണം ഞാന്‍ എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി
മൊബൈലും പരീക്ഷാഭാരവും
വാർഷിക പരീക്ഷ എത്തിയതോടെ പഠിക്കുന്നതൊന്നും മനസിൽ പതിയുന്നില്ലെന്ന ആധിയുമായി ഈയിടെ നിരവധി വിദ്യാർഥികളും രക്ഷി
ഹിപ്പോസ്
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ
ഗലീലി തടാകത്തിന്റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോല
കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യൻ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലിപ്പമേറിയതുമായ മ്യൂസിയമാണ് കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ ഏറ്
മോഹന സംഗീതം
സംഗീതലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയുടെ വർത്തമാനത്തിനു പോലും മാന്ത്രികമായ ഒരു താളമുണ്ട്. 1986ൽ രഘുനാഥ് പ
വേരുകളുടെ പാട്ട്!
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങ
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ: ദാവീദിന്റെ നഗരം
ഇന്നത്തെ ജറുസലെം നഗരത്തിൽ, കെദ്രോൻ തോടിനു പടിഞ്ഞാറായും ദേവാലയഗിരിക്കു തെക്കായും സീയോൻ റോഡിലൂടെ പ്രവേശിക്കാവുന്
വിസ്മയക്കാഴ്ചയായി ഹൗറ
മലയാളികളിൽ ഏറെ ഗൃഹാതുരതകളും ചരിത്രസ്മരണകളും ഉണർത്തുന്ന നഗരമാണ് കോൽക്കത്ത. അതോടൊപ്പം സഞ്ചാരികളുടെ പ്രിയ
അഞ്ജലികൃഷ്ണ ഹാപ്പിയാണ്...
ഞാൻ നേരത്തെ ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തുപോയിരുന്നു. ഈ ഫേ
പ്രണയവിലാസത്തിലെ ഗോപികയും പ്രിയതരം - മമിത ബൈജു
പ്രണയവിലാസത്തില്‍ അര്ജുന് അശോകന്റെ നായികയായ മമിത ബൈജുവിന്റെ വിശേഷങ്ങള്‍...
ഓപ്പറേഷന് ജാവയിലെ അല
"16 വർഷം മുന്‍പ് കാണാതായ മൂന്നു വയസുകാരി ഞാൻ തന്നെ'
2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള
എന്നെപ്പോലെയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യണം
ആനന്ദത്തില്‍ നിന്നു പൂക്കാലത്തിലേക്ക് എത്തുമ്പോള്‍ ഞാനും എന്നിലെ അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. മെയ്ഡ് ഇന്‍ ക്യാരവാ
ചങ്കാണ് എന്റെ യേശു...
“ചങ്കാണ്... ചങ്കാണ് എന്റെ യേശു...
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവനേശു...’’ ആസ്വാദകരെ കീഴടക്കിയ ഈ ഗാനം ഇപ്പ
നേട്ടങ്ങളിൽ അനു സിത്താര
സിനിമയിൽ ഒരു ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. അഭിനയിച്ച സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ
മക്കളെ കാത്തിരിക്കുന്നവർ
നാലു മക്കൾ കുടുംബസമേതം വിദേശങ്ങളിൽ കഴിയുന്നു. അവരുടെ വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും. യൂറോപ്പിലും അമേരി
ഖുംറാൻ ഗുഹകൾ
ചാവുകടലിന്റെ വടക്കേ അറ്റത്ത്, അതിന്റെ പടിഞ്ഞാറേ കരയിൽ ഒന്നര കിലോമീറ്റർ അകത്തേക്കു മാറിക്കിടക്കുന്ന പുരാവസ്തു ഗവേ
ചരിത്രത്തിലേക്ക് ശിരസുയർത്തി ഫോർട്ട് വില്യം
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രശേഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് കോൽക്കത്തയിലെ ഫോർട്ട് വില്യം. നി
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേ
പത്മരാജന്റെ ആത്മരാഗങ്ങള്‍...
ലോകത്ത് ഒരൊറ്റയാളോടു മാത്രമേ അസൂയയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പത്മരാജന്- അതു യേശുദാസിനോടായിരുന്നു. എന്നാല്‍ പത്മ
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തി
കമിറ്റ്മെന്റിന്റെ പേരില്‍ സിനിമ നിർമിക്കില്ല, കഥയാണു ഹീറോ
സിനിമാനിര്‍മാണം ഞാന്‍ എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി
മൊബൈലും പരീക്ഷാഭാരവും
വാർഷിക പരീക്ഷ എത്തിയതോടെ പഠിക്കുന്നതൊന്നും മനസിൽ പതിയുന്നില്ലെന്ന ആധിയുമായി ഈയിടെ നിരവധി വിദ്യാർഥികളും രക്ഷി
ഹിപ്പോസ്
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ
ഗലീലി തടാകത്തിന്റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോല
കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യൻ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലിപ്പമേറിയതുമായ മ്യൂസിയമാണ് കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ ഏറ്
മോഹന സംഗീതം
സംഗീതലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയുടെ വർത്തമാനത്തിനു പോലും മാന്ത്രികമായ ഒരു താളമുണ്ട്. 1986ൽ രഘുനാഥ് പ
വേരുകളുടെ പാട്ട്!
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങ
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ: ദാവീദിന്റെ നഗരം
ഇന്നത്തെ ജറുസലെം നഗരത്തിൽ, കെദ്രോൻ തോടിനു പടിഞ്ഞാറായും ദേവാലയഗിരിക്കു തെക്കായും സീയോൻ റോഡിലൂടെ പ്രവേശിക്കാവുന്
വിസ്മയക്കാഴ്ചയായി ഹൗറ
മലയാളികളിൽ ഏറെ ഗൃഹാതുരതകളും ചരിത്രസ്മരണകളും ഉണർത്തുന്ന നഗരമാണ് കോൽക്കത്ത. അതോടൊപ്പം സഞ്ചാരികളുടെ പ്രിയ
അഞ്ജലികൃഷ്ണ ഹാപ്പിയാണ്...
ഞാൻ നേരത്തെ ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തുപോയിരുന്നു. ഈ ഫേ
പ്രണയവിലാസത്തിലെ ഗോപികയും പ്രിയതരം - മമിത ബൈജു
പ്രണയവിലാസത്തില്‍ അര്ജുന് അശോകന്റെ നായികയായ മമിത ബൈജുവിന്റെ വിശേഷങ്ങള്‍...
ഓപ്പറേഷന് ജാവയിലെ അല
"16 വർഷം മുന്‍പ് കാണാതായ മൂന്നു വയസുകാരി ഞാൻ തന്നെ'
2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള
ഡാന്‍സ് വേഷവും നെഗറ്റീവ് റോളും ആഗ്രഹമുണ്ട് -തന്വി റാം
അമ്പിളിയിലൂടെ സിനിമയിലെത്തിയ ബംഗളൂരു മലയാളി തന്വി റാമിന്റെ വേരുകള്‍ കണ്ണൂരിലാണ്. ‘എങ്കിലും ചന്ദ്രികേ’ യിലെ സുജിന
അഞ്ചിരട്ടി സന്തോഷം
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികം 28 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററുകളിൽ.ആടുതോമയും ചാക്ക
അബ്രഹാം നടന്ന വഴിയിലൂടെ...
കുലപതിയായ അബ്രാഹത്തിന്റെ പാദമുദ്രകൾ പതിഞ്ഞ പടിക്കെട്ടാണിത്. അതുപോലെ ദാവീദ് രാജാവിന്റെയും ഇസ്രയേൽ ജനതയുടെയും ആധുനിക ഹെബ്രേ
ചരിത്രത്തിലേക്ക് തലയുയർത്തി സെന്റ് പോൾസ് കത്തീഡ്രൽ
നഗരത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽപ്പുണ്ട് കോൽക്കത്തയുടെ ചരിത്രത്തിൽ എക്കാലവും തിളങ്ങി നിൽക്കുന്ന സെന്റ് പേ
ദേവനന്ദയാണ് ഇപ്പോൾ താരം
സിനിമയിലെ കഥാപാത്രത്തെ പോലെ ഞാനും ആദ്യമായാണ് ശബരിമലയിൽ പോയത്. നട തുറന്നിരുന്ന സമയമായതിനാൽ അയ്യപ്പനു മുന്നി
കളി കാര്യമായി, കഥയായി, രോമാഞ്ചമായി
ഗപ്പി, അമ്പിളി സിനിമകളില്‍ ജോണ്‍പോള്‍ ജോര്‍ജിന്റെ സംവിധാന സഹായി ആയിരുന്ന ജിത്തു മാധവന്റെ ആദ്യസിനിമയാണ് രോമാഞ്ചം
ചെങ്കടൽ
അറേബ്യൻ ഉപദ്വീപിനും ആഫ്രിക്കയ്ക്കും ഇടയിൽ കിടക്കുന്ന ചെങ്കടൽ ബൈബിൾ പഴയ നിയമത്തിൽ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ
ദൈവം കരുതിവച്ച നിധി
ഇരുപത് വർഷം മുന്‍പ് ഒരു സന്ധ്യാവേളയിൽ ഒരു കുട്ട അരി തലയിൽ ചുമന്ന് ഒരു സ്ത്രീ നവജീവൻ അഗതിമന്ദിരത്തിലെത്തി. അരി അട
ആവേശം പടർത്തി ആകാശവിസ്മയം
ഇടക്കാലത്ത് ശബ്ദം കുറഞ്ഞ് വെളിച്ചം കൂടിയ ചൈനീസ് വെടിക്കെട്ട് എത്തിയെങ്കിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമുണ്ട്.
ആക്ടിംഗ് ജീനിയസ് അനുമോൾ
തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ എന്നും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന അഭിനേത്രിയാണ് അനുമോൾ. ആദ്യ മലയാള ചിത്ര
Latest News
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
Latest News
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top