മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രിയെ ചൊല്ലി പൊതുവേദിയിൽ തർക്കിച്ച് മന്ത്രി വീണാ ജോർജും നഗരസഭാ അധ്യക്ഷയും. മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി.

ഇതിനിടെയാണ് നഗരസഭാ ചെയർപേഴ്‌സൺ വി.എം.സുബൈദയും മന്ത്രിയും തമ്മിൽ തർക്കമുണ്ടായത്. ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്നും അത് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് തന്നെ നഗരസഭയ്ക്ക് കൈമാറിയതാണെന്നും ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും ഓർഡർ ഉയർത്തിപ്പിടിച്ച് മന്ത്രി പറഞ്ഞു.

ഇതോടെ നഗരസഭാ അധ്യക്ഷ മന്ത്രിക്ക് അടുത്തെത്തി സംസാരിക്കാൻ തുടങ്ങി. മന്ത്രി വാസ്തവ വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും ആശുപത്രി പൂർണമായി കൈമാറിയിട്ടില്ലെന്നും ചെയർപേഴ്‌സൺ മൈക്കിലൂടെതന്നെ മറുപടി നൽകി.

യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും മറ്റു നേതാക്കൾ കൂടി വിഷയം ഏറ്റുപിടിച്ചതോടെ തർക്കം നീണ്ടു. യു.എ.ലത്തീഫ് എംഎൽഎയാണ് ജനറൽ ആശുപത്രി വിഷയം വേദിയിൽ ഉയർത്തിയത്. എംഎൽഎക്ക് മന്ത്രി മറുപടി നൽകുന്നതിനിടെയാണ് നഗരസഭാ അധ്യക്ഷ രംഗത്തെത്തിയത്.

ഇതോടെ കൂവിവിളികളും കരഘോഷങ്ങളും ഉയർന്നു. ഇതിനിടയിൽ മറ്റു യുഡിഎഫ്, എൽഡിഎഫ് നേതാക്കളും വേദിയിലെത്തി. നേതാക്കളെല്ലാം ചേരിതിരിഞ്ഞു മറുപടി നൽകിയ ശേഷമാണ് തർക്കം അവസാനിച്ചത്.