ഇറ്റാനഗർ: അരുണാചൽപ്രദേശിലെ ഷി യോമി ജില്ലയിലെ സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലർച്ചെ രണ്ടോടെ പാപിക്‌റംഗ് ഗവൺമെന്‍റ് റെസിഡൻഷ്യൽ സ്‌കൂളിലെ ബോയിസ് ഹോസ്റ്റലിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഷി - യോമി പോലീസ് സൂപ്രണ്ട് എസ്.കെ. തോംഗ്‌ഡോക്ക് വ്യക്തമാക്കി.

ചാങ്കോ ഗ്രാമത്തിൽ നിന്നുള്ള എട്ടു വയസുകാരൻ താഷി ജെപെനാണ് മരിച്ചത്. ലൂക്കി പൂജൻ(എട്ട്), തനു പൂജൻ(ഒൻപത്), തായി പൂജൻ(11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താട്ടോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നാലെ വിദഗ്ദ ചികിത്സയ്ക്കായി മൂവരെയും ആലോയിലെ സോണൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൂവരും അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.